ഉപതിരഞ്ഞെടുപ്പ്: ഹുൻസൂരിൽ പിടിച്ചെടുത്തത് 30,000 സാരികൾ

ബെംഗളൂരു: ഹുൻസൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചുവെച്ചതെന്ന് കരുതുന്ന 94 ലക്ഷംരൂപ വിലവരുന്ന 30,000 സാരികൾ റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഹെബ്ബൽ വ്യവസായമേഖലയിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിൽ സബ് ഡിവിഷണൽ ഓഫീസർ എ.സി. വെങ്കട്ടരാജുവിന്റെ നേതൃത്വത്തിലാണ് സാരികൾ പിടിച്ചെടുത്തത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ഗോഡൗണിനകത്ത് ബി.ജെ.പി. നേതാവ് സി.പി. യോഗേശ്വറിന്റെ പ്രചാരണപോസ്റ്ററുകൾ കണ്ടെത്തി. 425 ബാഗുകളിലായാണ് ഇത്രയും സാരികൾ സൂക്ഷിച്ചുവെച്ചിരുന്നത്. തഹസിൽദാർ നൽകിയ പരാതിയിൽ ഗോഡൗൺ ഉടമയുടെ പേരിലും ഇത് വാടകയ്ക്കെടുത്തയാളുടെ പേരിലും സിറ്റി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts