2 മാസത്തിന് ശേഷം നാടുകാണി ചുരം വഴി കെ.എസ്.ആർ.ടി.സിയുടെ സർവീസ് പുന:സ്ഥാപിച്ചു.

ksrtc BUSES

ബെംഗളൂരു : പ്രളയ ദുരന്തത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നാടുകാണി ചുരം വഴിയുള്ള കേരള ആർ ടി സി ബസ് സർവീസ് രണ്ടുമാസത്തിനുശേഷം പുനസ്ഥാപിച്ചു.

ബംഗളൂരുവിൽ നിന്നുള്ള നിലമ്പൂർ ,ഗുരുവായൂർ ,തൃശൂർ, കോട്ടയം, പാലാ, ഡീലക്സ് ബസ് സർവീസുകളാണ് ഗൂഡല്ലൂർ നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചത്.

ചുരം പാതയിലൂടെ ഈ മാസം അഞ്ചു മുതൽ വാഹന ഗതാഗതം പുനരാരംഭിച്ചു ഇരുന്നെങ്കിലും രാത്രി സർവീസിന് അനുമതി നൽകിയിരുന്നില്ല.

  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം

ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും നാടുകാണി ചുരം വഴിയുള്ള ബസ്സുകൾ കൽപ്പറ്റ, താമരശ്ശേരി, മുക്കം ,അരീക്കോട്, പെരിന്തൽമണ്ണ വഴിയാണ് സർവീസ് നടത്തിയിരുന്നത്.

നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചതോടെ നിലമ്പൂർ ഡീലക്സ് ഒഴികെ മറ്റു നാല് ബസുകളും പഴയ സമയത്തിലേക്ക് മാറ്റിയതായി കേരള ആർ ടി സി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 :45 സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് നിലമ്പൂരിൽ എത്തും. തിരിച്ച നിലമ്പൂരിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ടു ഉച്ചയ്ക്ക് 12 45 ബെംഗളൂരുവിലെത്തും.

  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം

ഗുരുവായൂര് ഉച്ചയ്ക്ക് 1:15ന് ശാന്തിനഗർ ഇൽ നിന്നും കോട്ടയം ഡീലക്സ് വൈകിട്ട് 3 45 പാല ഡീലക്ക് വൈകിട്ട് ആറിനും തൃശ്ശൂരിലേക്ക് രാത്രി 11നും സാറ്റലൈറ്റ് സ്‌റ്റേഷനിൽ നിന്ന് പുറപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
[masterslider id="10"]

Related posts

Click Here to Follow Us