ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ദേവഗൗഡ.

ബെംഗളൂരു :കഴിഞ്ഞ 6 ദിവസമായി പ്രളയമേഖലകളിൽ തങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി യെദിയൂരപ്പയെ പ്രശംസിച്ച് ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. ജനങ്ങളുടെ ആവശ്യങ്ങളോട് യെദിയൂരപ്പ കൃത്യമായി പ്രതികരിക്കുന്നുണ്ട്, മന്ത്രിസഭാ രൂപീകരണം വൈകുന്നതിൽ അദ്ദേഹത്തിൽ കുറ്റം കണ്ടെത്തുകയല്ല ഈ സമയത്ത് വേണ്ടതെന്നും ഗൗഡ കൂട്ടി ചേർത്തു. കർണാടകയിലെ പ്രബല കക്ഷികളായ ബിജെപിയും കോൺഗ്രസും ജെ.ഡി.എസും ഒറ്റക്കെട്ടായി നിന്ന് പ്രളയക്കെടുതിയെ അതിജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Read More

റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടായാൽ നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുമെന്ന് ബി.ബി.എം.പി.

ബെംഗളൂരു : റോഡിലെ കുഴികൾ സമയബന്ധിതമായി നികത്താൻ തങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇനി ആർക്കെങ്കിലും റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ജോലിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ്. റോഡിന്റെ മോശം അവസ്ഥ കാരണം അപകടത്തിൽ പെടുകയാണെങ്കിൽ ബി.ബി.എം.പി യോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മഴക്കെടുതി നേരിടാൻ പാലികെ സ്വീകരിച്ച നടപടികൾ വിശദീകരിക്കവെയാണ് ഉദ്യോഗസ്ഥർക്ക് കമ്മീഷന്റെ നിർദ്ദേശം. മഴയെ നേരിടാനുള്ള ജോലികൾക്ക് 46 കോടി അനുവദിച്ചു.ജോലി…

Read More

ലോകകപ്പില്‍ കരുക്കള്‍ നീക്കാന്‍ മലയാളി താരം ഉൾപ്പടെ ഇന്ത്യയിൽ നിന്ന് 10 പേർ..

ന്യൂഡല്‍ഹി: അടുത്ത മാസം നാലിന് റഷ്യയില്‍  ആരംഭിക്കുന്ന ചെസ് ലോകകപ്പില്‍ ഇന്ത്യയില്‍ നിന്ന് 10 പേര്‍ പങ്കെടുക്കും. അതേസമയം, ഫിഡെ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിശ്വനാഥന്‍ ആനന്ദ് ലോകകപ്പില്‍ നിന്ന് പിന്‍മാറി. മലയാളി താരം നിഹാല്‍ സരിന്‍ അടക്കമുള്ളവരാണ് മറ്റ് 10 പേര്‍. പി.ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ബി.അധിബന്‍, സൂര്യ ശേഖര്‍ ഗാംഗുലി, എസ്. പി സേതുരാമന്‍, കാര്‍ത്തികേയന്‍ മുരളി, അരവിന്ദ് ചിദംബരം, നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍, അബിജീത് ഗുപ്ത എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന…

Read More

കൊച്ചുവേളിയിൽ നിന്ന് യശ്വന്ത്പൂരിലേക്ക് സ്പെഷൽ ട്രെയിൻ ഇന്ന് സർവീസ് നടത്തും.

ബെംഗളൂരു :പ്രളയവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായമായി കൊച്ചുവേളിയില്‍ നിന്ന് യശ്വന്ത് പൂരിലേക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. 02670 എന്നാ നമ്പരില്‍ സര്‍വീസ് നടത്തുന്ന തീവണ്ടിക്ക് ഒരു ഫസ്റ്റ് എ സി,3 ടു ടയര്‍ എ.സി,11 ത്രീ ടയര്‍ എ.സി കോച്ചുകള്‍ ഉണ്ടായിരിക്കും. 12:50 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ കൊല്ലം (13.40),ചെങ്ങന്നൂര്‍ (14.40),കോട്ടയം (15.25),ഏറണാകുളം (17.00),തൃശൂര്‍ (18.10),പാലക്കാട്‌(19.35),കോയമ്പത്തൂര്‍ (21.05),തിരുപ്പൂര്‍ ( 21.45),ഈറോഡ് ,സേലം ,കൃഷ്ണരാജപുരം (03.20) വഴി 04.15ന് യെശ്വന്ത്പുരയില്‍ എത്തും. ONE WAY AC SPECIAL TRAIN FROM…

Read More

സംസ്ഥാനത്ത് എൻജിനിയറിങ് കോഴ്‌സിന് കുട്ടികളില്ല; 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുന്നു!!

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. എൻജിനിയറിങ് കോഴ്സുകൾക്ക് പകരം വിദ്യാർഥികൾ മറ്റ് കോഴ്സുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. അതേസമയം സയൻസ്, കൊമേഴ്സ് ബിരുദ കോഴ്സുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. വിദ്യാർഥികൾ കുറയുന്നത് എൻജിനിയറിങ് കോളേജുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല കോളേജുകളും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും റിപ്പോർട്ടുണ്ട്. http://bangalorevartha.in/kkflood സർക്കാർ ക്വാട്ടയിലെ ഫീസിന്റെ മൂന്നുമടങ്ങ് കൂടുതലാണ് മാനേജ്മെന്റ് ക്വാട്ടയിൽ ഈടാക്കുന്നത്. സർക്കാർ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാർ…

Read More

4 ദിവസത്തിന് ശേഷം മലബാറിലേക്കുള്ള ബസ് സർവീസുകൾ ആരംഭിച്ചു;കർണാടക-കേരള ആർ.ടി.സികൾ ഇന്ന് എല്ലാ സർവ്വീസുകളും പുന:സ്ഥാപിക്കും.

ബെംഗളൂരു : നാലു ദിവസത്തിനു ശേഷം മൈസൂരു വഴി മലബാർ ഭാഗത്തേക്ക് ഉള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു. കർണാടക- കേരള ആർടിസികൾ ഇന്നലെ ബെംഗളൂരുവിൽ നിന്നും മുപ്പതോളം സർവീസുകൾ കോഴിക്കോട്-കണ്ണൂർ ഭാഗങ്ങളിലേക്ക് നടത്തിയത്. ബെംഗളൂരുവിൽനിന്ന് ബസ്സുകൾ മൈസൂർ ഗോണിക്കുപ്പ കുട്ട വഴി മാനന്തവാടിയിൽ എത്തിയ ശേഷമാണ് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്നത്. സ്വകാര്യ ബസുകൾ എല്ലാം ഈ വഴിയാണ് സർവീസ് നടത്തുന്നത്. കേരള ആർ ടി സി സ്കാനിയ ഒഴികെയുള്ള ബസ്സുകളാണ് കോഴിക്കോട് ഭാഗത്തേക്ക് അയച്ചത്. കാസർകോട്ടേക്ക് സുള്ള്യ വഴിയുള്ള ഡീലർ സർവീസ് പുനരാരംഭിച്ചു.…

Read More

നഗരത്തിൽ നിന്ന് മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ ഓടിച്ച് കേരള ആർ.ടി.സി.

ബെംഗളൂരു: നഗരത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ ഓടിച്ച് കേരള ആർ.ടി.സി. തിങ്കളാഴ്ച കോഴിക്കോട്ടേക്ക് എട്ടു ബസുകൾ സർവീസ് നടത്തി. മാനന്തവാടിവഴി പയ്യന്നൂരേക്ക് രണ്ടു ബസുകളും കണ്ണൂരേക്ക് ഒരു ബസും സർവീസ് നടത്തി. http://bangalorevartha.in/kkflood കുറ്റ്യാടിച്ചുരംവഴിയുള്ള തൊട്ടിൽപ്പാലം ബസും ഓടി. തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾക്ക് തടസ്സമുണ്ടായില്ല. ഇവ സാധാരണപോലെ സർവീസ് നടത്തി. നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുടുങ്ങിയ ബസുകൾ തിരിച്ച് ബെംഗളൂരുവിലെത്തിയാൽ സർവീസ് പൂർണമായി പുനരാരംഭിക്കാൻ കഴിയും. ചൊവ്വാഴ്ചയോടെ ഈ ബസുകൾ ബെംഗളൂരുവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാക്കൂട്ടം ചുരത്തിലൂടെ…

Read More

ഇതുവരെ 42 മരണം;12 പേരെ കാണാനില്ല;1168 ദുരിതാശ്വാസ ക്യാമ്പുകളിലായി 3 ലക്ഷത്തിലധികം പേർ അഭയം തേടി.

ബെംഗളൂരു : പ്രളയക്കെടുതിയിൽപ്പെട്ടുഴറുന്ന കർണാടകയിൽ ഇതുവരെ മരണം 42 ആയി 12 പേരെ കാണാനില്ല. 17 ജില്ലകളിലെ 2694 ഗ്രാമങ്ങളിൽ നിന്ന് 581897 ആളുകളെയാണ്  സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. 40000-50000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. http://bangalorevartha.in/kkflood ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലും മംഗളൂരുവിലും സന്ദർശനം നടത്തി മുഖ്യമന്ത്രി യെദിയൂരപ്പ സാഹചര്യങ്ങൾ വിലയിരുത്തി. ഇന്ന് ശിവമൊഗ്ഗ സന്ദർശിക്കും. കപില നദികർ കര കവിഞ്ഞതോടെ മൈസൂരു – നഞ്ചൻഗുഡ് പാത അടഞ്ഞു തന്നെ കിടക്കുന്നു. വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഹാസനേയും മംഗളൂരുവിനെയും…

Read More

ബെംഗളൂരുവിലും മധ്യ,തീരദേശ,മലനാട് കർണാടകയിലും അടുത്ത 4-5 ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.

ബെംഗളൂരു: നഗരം ഉൾപ്പെടെ മധ്യ, തീരദേശ, മലനാട് കർണാടകയിൽ നാലഞ്ച് ദിവസത്തേക്ക് കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. ഇതോടെ ഈ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷവും കനത്ത മഴ മേഘ രൂപീകരണവും ശക്തമായ കാറ്റും കൂടുതൽ മഴയ്ക്ക് വഴിവെക്കുമെന്നാണ് പ്രവചനം. http://bangalorevartha.in/kkflood മലനാടിൽ ചിക്ക്മഗളൂരു,ഹാസൻ ശിവ മൊഗ, കുടക്  ജില്ലകളിലും തീരദേശ ജില്ലകളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും കനത്ത മഴക്ക് സാദ്ധ്യത ഉണ്ട്. 1168 ദുരിതാശ്വാസ ക്യാമ്പുകളിലായി 327354 പേരാണ് അഭയം തേടിയിരിക്കുന്നത്.

Read More

പ്രളയജലം ഒഴുകിപ്പോയപ്പോൾ പുരപ്പുറത്തെത്തിയ അതിഥിയെ കണ്ടു ഞെട്ടി നാട്ടുകാർ.

ബെംഗളൂരു : പ്രളയത്തിൽ മുങ്ങിയ ബെളഗാവിയിലെ റായ് ബാഗിൽ വീടിന് മുകളിൽ മുതലയെ കണ്ട് ഞെട്ടി പ്രദേശവാസികൾ. പുരപ്പുറത്തുനിന്നു മുതലയെ താഴെ ഇറക്കാനായി ജനം കല്ലെറിഞ്ഞു. അതോടെ മുതല പ്രളയജലത്തിൽ ഇറങ്ങി രക്ഷപ്പെട്ടതായി സ്ഥലത്തെത്തിയ വനപാലകർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. http://bangalorevartha.in/kkflood പ്രളയജലം കയറിയതോടെ പാമ്പുകൾ ഉൾപ്പെടെ ഒട്ടേറെ വീടുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വെള്ളത്തിൽ അകപ്പെട്ട അരലക്ഷത്തോളം വളർത്തുമൃഗങ്ങളെ ദുരന്തനിവാരണസേന രക്ഷിച്ചത്.

Read More
Click Here to Follow Us