മഴയെത്തുടർന്ന് മുടങ്ങിയ തീവണ്ടിഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല

തിരുവനന്തപുരം: ദീർഘദൂരസർവീസുകൾ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സർവീസുകൾ കേരളത്തിൽ റദ്ദാക്കി. ശനിയാഴ്ച അറുപതിലേറെ സർവീസുകളും റദ്ദാക്കിയിരുന്നു.

പതിവുതീവണ്ടികൾ കൂട്ടമായി റദ്ദാക്കിയതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കുവേണ്ടി ശനിയാഴ്ച ചെന്നൈ-കൊല്ലം, എറണാകുളം-ചെന്നൈ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ പ്രത്യേക സർവീസുകൾ നടത്തി.

ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കാണ്  റിസർവ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തിയത്.

പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊർണൂർ- കോഴിക്കോട് പാതയിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ തിരുവനന്തപുരം – ഷൊറണൂർ പാതയിൽ സർവീസ് നടത്തുന്നുണ്ട്.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

പാലക്കാട് പാതയിൽ ഗതാഗതം പുനരാരംഭിച്ചതോടെ ദീർഘദൂര ട്രെയിനുകൾ ഈ റൂട്ടിൽ ഓടിത്തുടങ്ങും. കോഴിക്കോട് പാതയിൽ പാലങ്ങളും സിഗ്നൽ സംവിധാനവും ഓവർഹെഡ് ഇലക്ട്രിക് ലൈനുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് മാത്രം 35 ട്രെയിനുകളാണ് റദ്ദാക്കിയത്. പാലക്കാട് ഡിവിഷനിലെ 20 ഉം തിരുവനന്തപുരം ഡിവിഷനിലെ 15ഉം ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

ഷൊർണൂർ ഭാഗത്ത് പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തുനിന്നുമുള്ള ദീർഘദൂര സർവീസുകൾ പുനരാരംഭിക്കാനാകൂ. മംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എല്ലാ എക്സ്പ്രസ് തീവണ്ടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തലാക്കിയിട്ടുണ്ട്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഞായറാഴ്ച റദ്ദാക്കിയ സർവീസുകൾ:

കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525)

മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ്(16649)

മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605)

പാളത്തിൽ മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് മംഗളൂരു- ബെംഗളൂരു പാതയിൽ 23 വരെ തീവണ്ടികൾ റദ്ദാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts