കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി.

ബെംഗളൂരു: കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് കാബിനിലെ ലഗേജിൽ തോക്ക് കണ്ടെന്നു പറഞ്ഞ് യാത്രക്കാരൻ തെറ്റായ സുരക്ഷാ അലാറം മുഴക്കി. ഇതേത്തുടർന്ന് വിമാനം 14 മണിക്കൂറോളം വൈകി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

സിംഗപ്പൂരിലേക്ക് പോകാനിരുന്ന 150-ഓളം യാത്രക്കാരാണ് ഇതുകാരണം വിമാനത്താവളത്തിൽ കുടുങ്ങിയത്. പുലർച്ചെ 1.20-നായിരുന്നു എയർലൈന്റെ ടി.ആർ. 573 വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ അൽപ്പം വൈകി 1.48-ന് പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് യാത്രക്കാരൻ സുരക്ഷാ അലാറം മുഴക്കിയത്. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ വൈകീട്ട് 5.23-നാണ് വിമാനം പുറപ്പെട്ടത്.

  വെറ്ററിനറി ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ ഹിപ്പോപ്പൊട്ടാമസ് ഹംസിനി ചത്തു

അലാറം മുഴക്കിയ യാത്രക്കാരനെ സി.ഐ.എസ്.എഫ്. എത്തി പുറത്തിറക്കി. മറ്റു യാത്രക്കാരെയും ലഗേജുകളും പുനഃപരിശോധനയ്ക്കായും പുറത്തേക്കിറക്കി. സുരക്ഷാ പരിശോധന നീളുന്നതിനിടെ വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞു. തുടർന്ന് അടുത്തഘട്ടം ജീവനക്കാർ വരുന്നതുവരെ യാത്രക്കാർക്ക് കാത്തിരിക്കേണ്ടിവരികയും ചെയ്തതോടെയാണ് വിമാനം 14 മണിക്കൂർ വൈകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ റോഡ് ഇനി വെറും സ്റ്റേഷനല്ല, ഒരു ഹബ്ബാണ്! മെട്രോ യെല്ലോ ലൈൻ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ട്രെയിനുകൾ പിടിച്ചിടില്ല; ബയ്യപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത അവസാനഘട്ടത്തിലേക്ക്! കേരളീയർക്കും ആശ്വാസം."
[masterslider id="10"]

Related posts

Click Here to Follow Us