“ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ…”; ഒരു യാത്രാ വിവരണം.

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കായി പങ്കുവെച്ച ഒരു യാത്രികന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു…

“യാത്ര പുറപ്പെടുമ്പോൾ വലിയ പ്രതീക്ഷകൾ ഇല്ലായിരുന്നു , എത്തിയപ്പോളല്ലേ സംഭവം കിടു…
തൂവാനം വെള്ളച്ചാട്ടം – “ഭൂമിയിലെ മറ്റൊരു സ്വർഗം കൂടി ഇതാ”.. മൂന്നാറിൽ നിന്നും 50 കിമി ദൂരവും മറയൂരിൽ നിന്നും 10 കിമി ദൂരവും ആണ് ഇവിടെത്താൻ … ചിന്നാർ വന്യ ജീവി സങ്കേതമായ ഈ സ്ഥലം കേരളാ തമിഴ്നാട് ബോർഡർ ആണ്…

ഞാനും സംഘവും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് ഇവിടെ എത്തുന്നത്.. കാടിനുള്ളിൽ ഒരു രാത്രി… അതായിരുന്നു ലക്‌ഷ്യം … ആലാംപെട്ടി ചെക്പോസ്റ്റിൽ ഫോറെസ്റ് ഓഫീസിൽ ചെക്ക് ഇൻ ചെയ്ത ശേഷം , മറ്റു പരിശോധനകൾക്ക് ശേഷം കാൽനടയായി യാത്രയായി … മുമ്പിലും പുറകിലും വലിയ വടിയുമായി രണ്ടു ഉദ്യോഗസ്ഥർ (ഗൈഡ് / സെക്യൂരിറ്റി – കാട്ടിലെ ആദിവാസികൾക്ക് ദിവസ വേദനത്തിൽ നൽകുന്ന ജോലിയാണ് )

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

കാടറിയാൻ കാടിന്റെ മക്കൾ തന്നെ വേണം … തമിഴ് കലർന്ന ഭാഷയിൽ ഞങ്ങളോട് കാടിനെ കുറിച്ചയാൾ വാചാലനായി… പോകുന്ന വഴിയിൽ ആനത്താരയും , കടുവയുടെ ഗുഹകളും എല്ലാം കാട്ടി തന്നു … കാട്ടുപോത്തും , മാനുകളും വെള്ളം കുടിക്കുന്നതും ഒക്കെ കണ്ടു നടന്നു നീങ്ങി..

ഇടക്കിടക്ക് കുത്തനെ കയറ്റം ഉണ്ട് … പോകുന്ന വഴിയിൽ കുറച്ചു വിശ്രമിച്ചു… അൽപ സമയത്തിനകം വീണ്ടും നടപ്പാരംഭിച്ചു…
വെള്ളച്ചാട്ടത്തിനു സമീപമാണ് താമസിക്കുന്ന സ്ഥലം .. ഒരു പുഴ കടന്നു വേണം അവിടെത്താൻ എന്ന് അയാൾ പറഞ്ഞു … പാലം ഒന്നും ഇല്ല , കല്ലുകൾ ചാടി കടക്കണം … സന്ധ്യയായാൽ മലവെള്ളം വരും , അതിനു മുന്നേ അക്കരെ എത്തണം … വേഗം നടന്നു …

ദാ ആശാൻ പറഞ്ഞ പുഴയെത്തി … വിസ്താരമായി അവളെങ്ങനെ ഒഴുകുകയാണ് … തണുത്ത കാറ്റു… കാടിന്റെ ശബ്ദം മാത്രം…. വെള്ളച്ചാട്ടത്തിന്റെ ശബ്ദം ആ നിശബ്ദദതയെ കീറി മുറിച്ചു…. ഞങ്ങൾ കൈകൾ കോർത്തു പുഴ കടക്കുകയാണ് , മുന്നിലും പിന്നിലും നിർദേശങ്ങളുമായി അവരും … അക്കരെ എത്താറായപ്പോ ഒരാൾക്കടി തെറ്റി …. ഒന്ന് മുങ്ങി … ആകെ നനഞു , ബാഗും ഡ്രെസ്സും എല്ലാം… അവിടെ അത് ഒരു ചിരി പടർത്തി എങ്കിലും, സംഭവം ഗൗരവമാണ് എന്നും അവർ പറഞ്ഞു…

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

യാത്ര തുടർന്ന് താമസിക്കുന്ന സ്ഥലത്തെത്തി… സുന്ദരിയായ വെള്ളച്ചാട്ടം . അതിനു സമീപം തകര കൊണ്ട് നിർമിച്ച രണ്ടു മുറി വീട്… വിളക്കിനു ചുറ്റം ഒത്തു കൂടി… തീയിട്ടു കാഞ്ഞു… രാത്രിയിൽ കാടിന്റെ ഭീകരതയും സൗന്ദര്യവും ആസ്വദിക്കാൻ പറ്റിയ ഇടം … വെള്ളച്ചാട്ടത്തിൽ കുളിച്ചു .. മീൻ പിടിച്ചു അത് വേവിച്ചു കഴിച്ചു… പലതരം കായ്കൾ , കിളികൾ കാടിന്റെ ഭക്ഷണം അവർ എത്തിച്ചു തന്നു… ജീവിതത്തിലെ ഏറ്റവും നല്ല ഒരു യാത്ര… നിങ്ങൾക്കും ഇഷ്ടമാകും …”

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾക്ക്:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts