ഭാര്യയെ കൊലപ്പെടുത്തി മുങ്ങി വേറെ കുടുംബവുമായി സുഖജീവിതം; 15 വര്‍ഷങ്ങള്‍ക്കു ശേഷം ബംഗളൂരുവില്‍ പിടിയിലായി.

ബെംഗളൂരു: അഹമ്മദാബാദില്‍ വാലന്‍റൈന്‍സ് ഡേയില്‍ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് 15 വര്‍ഷങ്ങള്‍ക്കു ശേഷം ബംഗളൂരുവില്‍ പിടിയിലായി. തരുണ്‍ ജിനാരാജ് (42) ആണ് പിടിയിലായത്. 2013 ഫെബ്രുവരി 14 ന് ആയിരുന്നു ഭാര്യ സജിനിയെ തരുണ്‍ കൊലപ്പെടുത്തിയത്.

Image result for tarun jinaraj

മൂന്നു മാസം മാത്രമായിരുന്നു ദാമ്പത്യത്തിന്‍റെ ആയുസ്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ശേഷം വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയായിരുന്നു. ബംഗളുരുവിൽ താമസിച്ചു വരികയായിരുന്ന ഇയാൾക്ക് രണ്ടാം ഭാര്യയില്‍ രണ്ടു കുട്ടികളുമുണ്ട്. പേരും വിലാസവും മാറ്റി ആറു വര്‍ഷമായി ബംഗളൂരുവില്‍ ഇയാള്‍ താമസിച്ചു വരികയായിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

Image result for tarun jinaraj

പ്രവീൺ ബതാലെ എന്നു പേരുമാറ്റുകയും എച്ച്എസ്ആർ ലേഔട്ടിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി സമ്പാദിക്കുകയും ചെയ്തു. ഇയാൾ ബെംഗളൂരുവിലുണ്ടെന്നു സൂചന ലഭിച്ച അഹമ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെട്ടു. ഇപ്പോൾ സീനിയർ മാനേജരായി ജോലിചെയ്യുന്ന ജിനറായിയെ ഓഫിസിൽ നിന്ന് അറസ്റ്റ് ചെയ്തു ഗുജറാത്ത് പൊലീസിനു കൈമാറി. കാമുകിയെ വിവാഹം കഴിക്കാനാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. 10 വർഷമായി മറ്റൊരു സ്ത്രീക്കൊപ്പമാണു താമസം.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ബാസ്ക്കറ്റ് ബോള്‍ പരിശീലകനായിരുന്ന തരുണ്‍ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിന്‍വലിച്ചാണ് കൊലപാതകത്തിനു ശേഷം രക്ഷപെട്ടത്. കവർച്ചക്കാർ വീട് ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയെന്നാണു പൊലീസിനു മൊഴിനൽകിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ബെംഗളൂരുവിലേക്കു കടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts