കാവേരി ബന്ദിനെ തുടർന്നു തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിലൂടെ കർണാടക ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടം 26 ലക്ഷം രൂപ.

ബെംഗളൂരു : കാവേരി ബന്ദിനെ തുടർന്നു തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിലൂടെ കർണാടക ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടം 26 ലക്ഷം രൂപ. ഇന്നലെ 211 പകൽ സർവീസുകളാണ് റദ്ദാക്കിയത്. ആകെ നഷ്ടം 2649349 രൂപ.

ബെംഗളൂരു, രാമനഗര, തുമകൂരു, കോലാർ, ചിക്കബെല്ലാപുര, മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ, ഹാസൻ, ചിത്രദുർഗ, ശിവമൊഗ്ഗ, ചിക്കമഗളൂരു, പുത്തൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഷെഡ്യൂളുകളാണ് മുടങ്ങിയത്. അതേസമയം വൈകിട്ട് അഞ്ചിനു ശേഷമുള്ള എല്ലാ ബസുകളും അയച്ചതായി കർണാടക ആർടിസി അറിയിച്ചു. സേലം വഴി കേരളത്തിലേക്കുള്ള സർവീസുകളൊന്നും മുടങ്ങിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us