സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കോർപ്പറേറ്ററുടെ മകള്‍ ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കി.

ബാംഗലൂരു: കർണ്ണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോൺഗ്രസിന്റെ കോർപ്പറേറ്ററുടെ മകളെയാണ് ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടർന്നു ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോർപറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

 ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചതിനെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നാണ് നാല് പേജ് നീണ്ട ആതമഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് അനിതയുടെ ഭർത്താവ് വസന്ത്. ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു
[masterslider id="10"]

Related posts