മോഡി ഷി ജിന്‍ പിംങ്ങ് മായി കൂടിക്കാഴ്ച നടത്തി.

ബെയ്‌ജിങ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി.

പാക് അധീന കശ്മീർ വഴിയുള്ള ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി, പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന ഭീകരവാദ സംഘടനകളെക്കുറിച്ചും ആണവ ദാതാക്കളുടെ സംഘത്തിലെ ഭാരതത്തിന്റെ അംഗത്വം തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ആണവ ധാതാക്കളുടെ സംഘത്തിലെ ഭാരതത്തിന്റെ അംഗത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ചൈനയുമായുള്ള ഭാരതത്തിന്റെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയോടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യത തെളിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

മൂന്നു മാസത്തിനിടെ ഭാരത-ചൈന രാഷ്ട്രത്തലവന്മാർ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ച‍യാണിത്. ജൂണിൽ താഷ്കന്‍റിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഒാർഗനൈസേഷൻ ഉച്ചകോടിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts