കണ്ണൂര്‍ എക്സ്പ്രസ്സ്‌ 2 മാസത്തിനകം തിരിച്ച് യെശ്വന്ത് പുരയില്‍ എത്തും:കര്‍ണാടക എം.പി.ശോഭ കരന്തലാജെ.

ബെംഗളൂരു: കണ്ണൂര്‍ എക്ഷ്പ്രെസ് നെ രണ്ടു മാസത്തിനകം തിരിച്ചു യെശ്വന്ത് പുരിലേക്ക് മാറ്റം എന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി ശോഭ കരന്തലാജെ എം പി അറിയിച്ചു. എം പി യെ പ്രശ്നത്തില്‍ ഇടപെടീക്കുന്നതിനായി കേരള സമാജം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചപ്പോള്‍ എം പി ഉടന്‍ തന്നെ ഡി ആര്‍ എമ്മുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.രണ്ടു മാസത്തിനകം ബൈയപ്പനഹള്ളി ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകും എന്നും അപ്പോള്‍ മറ്റു ട്രെയിനുകള്‍ അവിടേക്ക് മാറ്റി കണ്ണൂര്‍ എക്സ്പ്രസിനെ തിരികെ കൊണ്ടുവരാം എന്നുമാണ് ഡി ആര്‍ എം ഉറപ്പു നല്‍കിയത്.…

Read More

കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു;റെയില്‍വേ മന്ത്രിക്ക് കത്തെഴുതി.

ബെംഗളൂരു: കണ്ണൂര്‍ എക്സ്പ്രസ്സ്‌(16527/28)  യെശ്വന്ത്പുരയില്‍ നിന്നും ചുരുങ്ങിയ സൌകര്യങ്ങള്‍ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു.തീവണ്ടി യെശ്വന്ത്പുരയിലേക്ക്‌ മടക്കി കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അദ്ദേഹം റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് കത്തയച്ചു. പ്ലാറ്റ് ഫോം ഒഴിവില്ല എന്നാ കാരണത്താല്‍ ആണ് വര്‍ഷങ്ങളായി യശ്വന്തപുരയില്‍ നിന്ന് യാത്ര തിരിച്ചിരുന്ന ട്രെയിനിനെ ഈ മാസം നാല് മുതല്‍ ബാനസവാടിയിലേക്ക് മാറ്റിയത്.എന്നാല്‍ അതിന് ശേഷം രണ്ട് പുതിയ തീവണ്ടികള്‍ യെശ്വന്ത് പുരയില്‍ നിന്ന് ആരംഭിച്ചു.

Read More

സിറ്റി റെയില്‍വേ സ്റ്റേഷനില്‍ മലയാളികളുടെ പ്രതിഷേധം ഇരമ്പി;റെയില്‍വേയുടെ അവഗണനയ്ക്ക് എതിരെ കെ.കെ.ടി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണക്ക് വന്‍ പൊതുജനപങ്കളിത്തം.

ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് എതിരെയുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ചും കണ്ണൂര്‍ എക്സ്പ്രസിന്റെ സ്റ്റോപ്പ്‌ ബാനസവാടിയിലേക്ക് മാറ്റിയതിന് എതിരെയുമായി നഗരത്തിലെ മലയാളി സംഘടകളുടെ കൂട്ടായ്മയായ കെ കെ ടി എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ധര്‍ണ വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സിറ്റി റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് തുടങ്ങിയ ധര്‍ണയില്‍ അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു.മാത്രമല്ല നിരവധി മലയാളി സംഘടന കളുടെ പ്രതിനിധികള്‍ ധര്‍ണക്ക് പിന്തുണയുമായി മുന്നോട്ട് വന്നു. ഫാദര്‍ ജോര്‍ജ് …

Read More