ബെംഗളൂരു: ഹാവേരി ജില്ലയിലെ റാണെബന്നൂര്‍ താലൂക്കിലെ നന്ദിഹള്ളി ഗ്രാമത്തില്‍ രണ്ട് ദളിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. ഇരു വീടുകളിലുമായി ഉറങ്ങുകയായിരുന്ന 12 കുടുംബാംഗങ്ങള്‍ പുക ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ വിവിധ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ ദളിത് കോളനിയിലൂടെ ഗ്രാമമേളയുടെ ഭാഗമായി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പ്രശ്‌നം ആരംഭിച്ചതെന്ന് പറയുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ചില യുവാക്കളും കുട്ടികളും ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ദളിതര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതിനെ ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.…
Read MoreTag: dalit
ദളിതർ ഉൾപ്പെടെയുള്ളവരുടെ മുടി വെട്ടാമെന്ന് സമ്മതിച്ച് ബാർബർ ഷോപ്പ് ഉടമകൾ
ബെംഗളൂരു: ശ്രീരംഗപട്ടണയിൽ ദളിതരുടെ മുടി വെട്ടാമെന്ന് സമ്മതിച്ച് ബാർബർ ഷോപ്പ് ഉടമകൾ. മഹാദേവ പുര ഗ്രാമത്തിൽ കാലങ്ങളായി നിലനിന്നിരുന്ന വിവേചനം ഇതോടെ മാറി. തഹസിൽദാർ ശ്വേത എൻ രവീന്ദ്രയും പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി കടയുടമകളുമായി സംസാരിക്കുകയായിരുന്നു. ദളിതർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരുടെയും മുടി വെട്ടാൻ തയ്യാറായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് തഹസീൽദാർ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreവിദ്യാർത്ഥികൾക്ക് ചിരട്ടയിൽ കോരി ഭക്ഷണം നൽകി, അന്വേഷണം ഉത്തരവിട്ട് വി സി
ബെംഗളൂരു: തുമക്കുരു സർവകലാശാല ഹോസ്റ്റലിൽ ദളിത് വിദ്യാർത്ഥികൾക്ക് ഭക്ഷണം ചിരട്ടയിൽ കോരി നൽകിയെന്ന് പരാതി. തവിയ്ക്ക് പകരം ചിരട്ട ഉപയോഗിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത് എത്തി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് സർവകലാശാല വി സി അറിയിച്ചു.
Read Moreബഹിഷ്കരണം നേരിട്ട് റായ്ച്ചൂർ ഗ്രാമത്തിലെ ദളിതർ
ബെംഗളൂരു: : 15 ദിവസം മുമ്പ് ക്ഷേത്രോത്സവത്തിനിടെ ദലിത് യുവാവ് അബദ്ധത്തിൽ രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചതു മുതൽ റായ്ച്ചൂർ ജില്ലയിലെ സിന്ദനൂർ താലൂക്കിലെ തിഡിഗോൾ ഗ്രാമത്തിലെ ദളിതർ സാമൂഹിക ബഹിഷ്കരണം നേരിടുന്നതായി റിപ്പോർട്ട്. ഉയർന്ന ജാതിക്കാർ ദലിതർക്ക് സാധനങ്ങൾ വിൽക്കാൻ വിസമ്മതിക്കുന്നുവെന്നും, മാവ് മില്ലിൽ അവരുടെ ഭക്ഷ്യധാന്യങ്ങൾ പൊടിക്കാനും പ്രാദേശിക ഹോട്ടലിൽ ചായയോ ലഘുഭക്ഷണമോ നൽകാനും വിസമ്മതിക്കുന്നുവെന്നുംപരാതികളുണ്ട്. ഗ്രാമത്തിൽ നൂറോളം ദളിത് കുടുംബങ്ങളാണുള്ളത്. സെപ്തംബർ 30ന് പ്രാദേശിക ഹനുമാൻ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ ഒരു ദളിത് യുവാവ് രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചു. ഇതോടെ ഉയർന്ന ജാതിക്കാർ…
Read Moreദളിത് കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പൂജാരി തടഞ്ഞെന്നാരോപണം
ബെംഗളൂരു: തുംകുരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ നിട്ടൂർ ഗ്രാമത്തിലെ മുളുകട്ടമ്മ ക്ഷേത്രത്തിലെ പൂജാരി ഒരു ദളിത് വിഭാഗത്തിന് പൂജാ ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചതായ് ആരോപണം. കഡബ ഗ്രാമത്തിൽ നിന്നുള്ള കുടുംബാംഗങ്ങളോട് ക്ഷേത്രത്തിന് പുറത്ത് നിൽക്കാൻ പുരോഹിതൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ മാത്രമേ താൻ ആചാരങ്ങൾ നടത്തുകയുള്ളൂവെന്ന് അദ്ദേഹം അവരെ പൊട്ടിത്തെറിക്കുകയും ചെയ്തതായ് ആരോപണമുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ അടിയന്തര യോഗം ചേർന്നു. എല്ലാ സമുദായങ്ങളിലെയും അംഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ…
Read Moreദലിതരെ ആക്രമിച്ചു; എസ്റ്റേറ്റ് ഉടമയ്ക്കും മകനുമെതിരെ കേസ്
ബെംഗളൂരു: ചിക്കമംഗളൂരു താലൂക്കിലെ ഹുനസെഹള്ളിപുരയിൽ ദളിത് കുടുംബത്തിലെ അംഗങ്ങളെ അക്രമിക്കുകയും അന്യായമായി തടവിലിടുകയും ചെയ്തതിന് എസ്റ്റേറ്റ് ഉടമയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു. ജഗദീഷും മകൻ തിലകും ചേർന്ന് എസ്റ്റേറ്റിലെ ലൈൻ ഹൗസിനുള്ളിൽ യുവതിയെ തല്ലിയെന്നും യുവതിയുടെ കുടുംബാംഗങ്ങളായ വിജയ്, രൂപ, വിജയിന്റെ ഭാര്യ കവിത എന്നിവരെയും ഇവർ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. മൂന്ന് മാസം മുമ്പാണ് കുടുംബം എസ്റ്റേറ്റിൽ ജോലിക്ക് ചേർന്നത്. ജഗദീഷിൽ നിന്ന് ഇവർ പണം കടം വാങ്ങിയിരുന്നു. അടുത്തിടെ വിജയുടെ ബന്ധുവായ മഞ്ജുവിനെ നിസാര പ്രശ്നത്തിന്റെ പേരിൽ ജഗദീഷ്…
Read Moreവിഗ്രഹത്തിൽ തൊട്ട ദളിത് ബാലന് 60000 രൂപ പിഴ ചുമത്തി
ബെംഗളൂരു: നാട്ടുദൈവ വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിലെ ദളിത് ബാലന്റെ കുടുംബത്തിന് പഞ്ചായത്തും നാട്ടുകാരും ചേർന്ന് 60,000 രൂപ പിഴ ചുമത്തി. കോലാർ ജില്ലയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്നതിനിടെയാണ് ബാലൻ അതിനെ തൊട്ടതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കുട്ടിയെയും കുടുംബത്തെയും വിളിച്ചു വരുത്തി പിഴ ചുമത്തുകയായിരുന്നു. വിഗ്രഹം അശുദ്ധമാക്കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. കൂലിപ്പണിക്കാരായ തങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പഞ്ചായത്ത്…
Read Moreദളിതർ മൃതദേഹം സർക്കാർ ഭൂമിയിൽ സംസ്‌കരിച്ചു; ഗ്രാമം സംഘർഷാവസ്ഥയിൽ.
ബെംഗളൂരു: തുമകുരു ജില്ലയിലെ ബൈരേനഹള്ളിയിൽ ദലിതർക്ക് പ്രത്യേകമായി ശ്മശാനഭൂമി വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഇതിനാൽ സംസ്‌കരിക്കാൻ മറ്റൊരിടമില്ലെന്ന് ആരോപിച്ച് സർക്കാർ ഭൂമിയിൽ മൃതദേഹം സംസ്‌കരിച്ചത് സംഘർഷത്തിന് കാരണമായി. ബൈരേനഹള്ളിയിൽ അന്തരിച്ച ടി ഹനുമന്തരായപ്പയുടെ (57) മൃതദേഹമാണ് സർക്കാർ ഭൂമിയിൽ അടക്കിയത് ഇത് ദലിതരും ഉയർന്ന ജാതിക്കാരും തമ്മിലുള്ള സംഘർഷത്തിലേക്കാണ് നയിച്ചത്, കൂടാതെ ഉയർന്ന ജാതിക്കാർ സർക്കാർ ഭൂമിയിൽ അടക്കിയ മൃതദേഹം പുറത്തെടുക്കുമെന്നും ഛിന്നഭിന്നമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അത് തടയാൻ മരണപ്പെട്ട ഹനുമന്തരായപ്പയുടെ ശവക്കുഴിക്ക് അദ്ദേഹത്തിന്റെ കുടുംബം മണിക്കൂറുകളോളം കാവലിരിക്കുകയും ചെയ്തു.…
Read Moreജാതിവിവേചനത്തിന് അറുതി;യാദ്ഗിറിലെ ക്ഷേത്രത്തിൽ ഇനി ദളിതർക്ക് പ്രവേശനം
ബെംഗളൂരു : കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിലനിന്ന ദളിതക്ക് നേരെ ഉണ്ടായിരുന്ന ജാതിവിവേചനത്തിന് അറുതിയായി. നീലഹള്ളി ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിൽ പട്ടികജാതി സമുദായത്തിൽപ്പെട്ടവർക്ക് പ്രവേശന വിലക്കിന് ജില്ലാ ഭരണ മേധാവിയായ ഡെപ്യൂട്ടി കമ്മിഷണറുടെ ഇടപെടലിലൂടെ മാറ്റം വന്നു.പട്ടികജാതി സമുദായത്തിൽപ്പെട്ട യുവാക്കൾ ഡെപ്യൂട്ടി കമ്മിഷണർ ആർ. രാഗപ്രിയയോടൊപ്പം ആദ്യമായി ക്ഷേത്രത്തിൽ പ്രവേശിച്ചു. ഇതോടെ ക്ഷേത്രത്തിലെ ജാതിവിവേചനത്തിന് അറുതിയായി. റവന്യൂ വകുപ്പ് ആവിഷ്കരിച്ച `ജില്ലാധികാരി നഡേ ഹള്ളി കഡേ’ എന്ന പരിപാടിക്ക് ഡെപ്യൂട്ടി കമ്മിഷണർമാർ ഗ്രാമങ്ങളിലെത്തി ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹരിക്കാനായി ഗ്രാമത്തിലെത്തിയതായിരുന്നു ആർ.…
Read Moreഗുജറാത്തിനു പുറമെ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത
പാട്ന:ഗുജറാത്തിൽ പശുതൊൽ കടത്തിയ ദളിത് യുവാക്കളെ മർദ്ദിച്ചതിന് അലകൾ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത .ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം ഏറ്റത്. ബിഹാറിലെ മുസ്സാഫർപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവാക്കളെ ക്രൂരമായി മർദ്ദിച്ചത് ബീഹാറിലെ അന്നപൂർണയിൽ നടന്ന മഹായാഗയിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് രാജീവ്, മുന്ന എന്നീ യുവാക്കൾക്ക് മർദ്ദനമേറ്റത്. ഉത്രിപുരി പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവായ താക്കൂറാണ് യുവാക്കളെ മർദ്ദിച്ചത്. താക്കുറിന്റെ സഹോദരിയുടെ മകൻ യുവാക്കളുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു.…
Read More