‘കല്യാണം കഴിക്കുന്നില്ലേ?’; സ്ഥിരം ചോദ്യം തലവേദനയായി; അറുപതുകാരനെ യുവാവ് തല്ലിക്കൊന്നു

ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 29-നായിരുന്നു സംഭവം. വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ് അയല്‍ക്കാരനായ പര്‍ലിന്‍ ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സിരേഗറിനെ മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി വീടിന്‍റെ വാതിൽ തകർത്ത് ഭർത്താവ് അസ്ഗിമിനെ ഒരു മരക്കഷ്ണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറഞ്ഞു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ…

Read More

300 രൂപയ്ക്ക് വേണ്ടി അമ്മയെ മകൻ കൊന്നു

ബെംഗളൂരു : 300 രൂപയ്ക്ക് വേണ്ടി മകൻ മാതാവിനെ കൊലപ്പെടുത്തി. ജില്ലയിലെ ബൈലഹോംഗല താലൂക്കിലെ ഉദിക്കേരി ഗ്രാമത്തിലാണ് സംഭവം. മഹാദേവി ഗുരെപ്പ തോലഗി (70) ആണ് കൊല്ലപ്പെട്ടത്. എരപ്പ ഗുരെപ്പ തോലഗി (34) ആണ് അമ്മയെ കൊലപ്പെടുത്തിയത്. 300 രൂപ ചോദിപ്പോൾ ‘അമ്മ നൽകില്ലെന്ന് അമ്മ പറഞ്ഞു. ഇക്കാരണത്താൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് വാക്കേറ്റം വഴിമാറുകയും മകൻ മഹാദേവിയുടെ തലയിൽ വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി രക്തസ്രാവത്തെ തുടർന്ന് അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി എരപ്പയെ ദോദ്‌വാഡ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസ്…

Read More

ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊന്ന യുവാവിനായിതിരച്ചിൽ

ബെംഗളൂരു : ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊന്നശേഷം ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞദിവസം ചാമരാജ്‌പേട്ടിലാണ് സംഭവം. സിദ്ധാപുര സ്വദേശി തബ്രേസ് പാഷയാണ് ഭാര്യ സൈദ ഫാസിൽ ഫാത്തിമയെ (34) കുത്തിക്കൊന്നത്. സൈദ സ്വന്തം വീട്ടിലായിരുന്നു താമസം.

Read More

എസ്.ഐ.യുടെ മരണം : എൽ.എ.യുടെയുംമകന്റെയും പേരിൽ കേസ്; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

police

ബെംഗളൂരു : യാദ്ഗീറിൽ ദളിത് വിഭാഗത്തിൽപ്പെട്ട എസ്.ഐ.യുടെ മരണത്തിൽ ആത്മഹത്യാരോപണം ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് എം.എൽ.എ. ചന്നറെഡ്ഡി പാട്ടീലിന്റെയും മകൻ പാമ്പനഗൗഡയുടെയും പേരിൽ പോലീസ് കേസെടുത്തു. യാദ്ഗീറിലെ എസ്.ഐ. പരശുരാമാണ് കഴിഞ്ഞദിവസം മരിച്ചത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്നതിനെത്തുടർന്ന് ആശുപത്രിലായിരുന്നു മരണം. പരശുരാമിന്റെ ഭാര്യ ശ്വേത നൽകിയ പരാതിയിൽ ബോധപൂർവമായ അപമാനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തത്. സ്ഥലംമാറ്റാതിരിക്കണമെങ്കിൽ എം.എൽ.എ.യും മകനും പരശുരാമിനോട് 30 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.…

Read More

പൊതുനിരത്തിൽ ദളിത് യുവാവിന്റെ കൈ അറത്തെടുത്തു; നാലുപേർ അറസ്റ്റിൽ 

ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ ഏഴാളുടെപേരിൽ പോലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ…

Read More

സംസ്ഥാനത്ത് വ്യാജവാർതത്തകൾ പ്രചരിപ്പിച്ചതിന് 3 മാസത്തിനിടെ 18 കേസ്

ബെംഗളൂരു : വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് മൂന്നു മാസത്തിനിടെ കർണാടകത്തിൽ രജിസ്റ്റർചെയ്തത് 18 കേസ്‌. വ്യാജവാർത്ത പ്രതിരോധിക്കാൻ കർണാടകത്തിൽ ഐ.ടി. വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിങ് യൂണിറ്റാണ് (െഎ.ഡി.ടി.യു.) ഇവ കണ്ടെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജപ്രചാരണങ്ങളാണ് കേസിലുൾപ്പെട്ടവയിൽ ഭൂരിഭാഗവും. രണ്ടു കേസ്‌ ബി.ജെ.പി.ക്കെതിരായ പ്രചാരണത്തിനും ഒരെണ്ണം ജെ.ഡി.എസിനെതിരായ പ്രചാരണത്തിനുമാണ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ഇൻഫർമേഷൻ ഡിസോർഡർ ടാക്ളിങ് യൂണിറ്റ് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു മൂന്നുമാസത്തെ പ്രവർത്തനം. ഒൻപതംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റിൽ ദിവസവും 64,000 ആർട്ടിക്കിളുകൾ പരിശോധിച്ചതായി…

Read More

വീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി ദർശൻ; നടന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് കോടതി

ബെംഗളൂരു : വീട്ടിലെ ഭക്ഷണം ജയിലിലെത്തിക്കാൻ അനുമതിതേടി രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ ബെംഗളൂരുവിലെ മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു. ജയിൽഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശന്റെ അഭിഭാഷകൻ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അപേക്ഷയിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതി നിർദേശാനുസരണമാണ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ ദർശൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ.…

Read More

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുളിന്റെ ശിക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷയിളവ് പരിശോധിക്കുന്നതിന് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ ഏട്ട് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. അമീറിന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് നിയമിക്കണം. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്…

Read More

19 വർഷത്തിനുശേഷം ഒളിവിലായിരുന്ന കന്നഡ സംവിധായകൻ ഗജേന്ദ്ര കൊലപാതകക്കേസിൽ അറസ്റ്റിൽ

ബെംഗളൂരു : കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നഡ സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിനുശേഷം പോലീസ് അറസ്റ്റുചെയ്തു. 2004-ൽ ഗുണ്ടയായ കൊട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റുചെയ്തത്. ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ചു. പിന്നീട് പോലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. 2019-ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായി പോലീസ് പറഞ്ഞു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പോലീസ്…

Read More

മോഷണം നടത്തിയിട്ടില്ലെന്ന് വീട്ടുജോലിക്കാരി: ബ്രെയിൻ മാപ്പിംഗ് പരിശോധന പാരയായി

ബെംഗളൂരു: താൻ മോഷണം നടത്തിയിട്ടില്ലെന്ന് പറഞ്ഞ വീട്ടുജോലിക്കാരി ബ്രെയിൻ മാപ്പിംഗ് ടെസ്റ്റിൽ കുടുങ്ങി. പലതവണ ചോദ്യം ചെയ്തിട്ടും രഹസ്യം പുറത്ത് പറയാതിരുന്ന പ്രതിയെ ബ്രെയിൻ മാപ്പിങ് ടെസ്റ്റിന് വിധേയനാക്കി. ഇത്തവണ മോഷണം നടത്തിയതായി തെളിഞ്ഞതോടെ കെങ്കേരി സ്‌റ്റേഷനിലെ പോലീസ് ഇവരെ പിടികൂടി ജയിലിലടച്ചു. ബിഡഡി സ്വദേശി ശാരദാമ്മയാണ് അറസ്റ്റിലായ പ്രതി. ഇവരുടെ വീട്ടിൽ ഒളിപ്പിച്ച 35 ലക്ഷം രൂപ വിലമതിക്കുന്ന 583 ഗ്രാം സ്വർണാഭരണങ്ങളും പോലീസ് പിടിച്ചെടുത്തു. കെങ്കേരി പോലീസ് സ്‌റ്റേഷന് പരിധിയിലെ വിനായക് ലേഔട്ടിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ശശികാന്തിൻ്റെ വീട്ടിൽ…

Read More
Click Here to Follow Us