ഷാജഹാന്റെ കൊലപാതകം ബിജെപിയുടെ സഹായത്തോടെയെന്ന് കുടുംബം

പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ വധഭീഷണിയുണ്ടായിരുന്നതായി കുടുംബം. കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഷാജഹാൻ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയായതോടെയാണ് തർക്കം ആരംഭിച്ചത്.

പ്രതികൾ ഒരു വർഷം മുമ്പ് വരെ സി.പി.ഐ(എം) പ്രവർത്തകരായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനത്തിന് ശേഷം ഇവർ പാർട്ടിയിൽ നിന്ന് വിട്ടുനിന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രണ്ട് മാസം മുമ്പ് കാര്യമായ ഭീഷണിയുണ്ടായിരുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവരാണ് വധഭീഷണി മുഴക്കിയത്. രണ്ട് ദിവസം മുമ്പ് തന്നെ വെട്ടിക്കൊലപ്പെടുത്തുമെന്ന് നവീൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബി.ജെ.പിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലായിരുന്നുവെന്ന് ഷാജഹാന്‍റെ ബന്ധു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി
[masterslider id="10"]

Related posts

Click Here to Follow Us