ദളിതർ മൃതദേഹം സർക്കാർ ഭൂമിയിൽ സംസ്‌കരിച്ചു; ഗ്രാമം സംഘർഷാവസ്ഥയിൽ.

ബെംഗളൂരു: തുമകുരു ജില്ലയിലെ ബൈരേനഹള്ളിയിൽ ദലിതർക്ക് പ്രത്യേകമായി ശ്മശാനഭൂമി വേണമെന്ന ദീർഘകാല ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഇതിനാൽ സംസ്‌കരിക്കാൻ മറ്റൊരിടമില്ലെന്ന് ആരോപിച്ച് സർക്കാർ ഭൂമിയിൽ മൃതദേഹം സംസ്‌കരിച്ചത് സംഘർഷത്തിന് കാരണമായി. ബൈരേനഹള്ളിയിൽ അന്തരിച്ച ടി ഹനുമന്തരായപ്പയുടെ (57)  മൃതദേഹമാണ് സർക്കാർ ഭൂമിയിൽ അടക്കിയത് 

ഇത് ദലിതരും ഉയർന്ന ജാതിക്കാരും തമ്മിലുള്ള സംഘർഷത്തിലേക്കാണ് നയിച്ചത്, കൂടാതെ ഉയർന്ന ജാതിക്കാർ സർക്കാർ ഭൂമിയിൽ അടക്കിയ മൃതദേഹം പുറത്തെടുക്കുമെന്നും ഛിന്നഭിന്നമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അത് തടയാൻ മരണപ്പെട്ട ഹനുമന്തരായപ്പയുടെ ശവക്കുഴിക്ക് അദ്ദേഹത്തിന്റെ കുടുംബം  മണിക്കൂറുകളോളം കാവലിരിക്കുകയും ചെയ്തു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ബൈരേനഹള്ളിയിലെ ദളിത് കോളനിയിൽ ഉള്ളത് 100 ​​ൽ അതികം ദളിത് കുടുംബങ്ങളാണ് അതിൽ 90 ശതമാനം പേരും ഭൂരഹിതരാണ്. ഇവർക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മരണപടുന്ന ദളിതരുടെ മൃതദേഹങ്ങൾ NH-234 ന്റെ റോഡരികുകളിൽ വരെ സംസ്‌കരിക്കാറുണ്ടെന്നാണ് ഇവിടെത്തെ ജനങ്ങൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts