ബസിലെ തീപിടിത്തം; സുരക്ഷാ ഓഡിറ്റ് ആവശ്യപ്പെട്ട് ബിഎംടിസി

ബെംഗളൂരു : ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) രണ്ടാമത്തെ ബസ് 10 ദിവസത്തിനുള്ളിൽ തീപിടിച്ചതിനെത്തുടർന്ന്, കോർപ്പറേഷൻ നൽകിയ എല്ലാ ബസുകളുടെയും സുരക്ഷാ വിലയിരുത്തൽ നടത്താൻ നിർമ്മാതാവിന് കത്തയച്ചു. രണ്ട് അപകടങ്ങളിലും ആർക്കും പരിക്കില്ല എന്നും ബിഎംടിസി അറിയിച്ചു.

ബുധനാഴ്ച, സൗത്ത് ബംഗളൂരുവിലെ സൗത്ത് എൻഡ് സർക്കിളിന് സമീപം നന്ദ ടാക്കീസ് ​​റോഡിന് സമീപം ബിഎംടിസി ബസിലെ 20 ഓളം യാത്രക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഡിപ്പോ 44ൽ (അഞ്ജനപുര) കനകപുര ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ജനുവരി 21 ന് ചാമരാജ്പേട്ടയിലെ മക്കാല കൂട്ട പാർക്കിന് സമീപം ബിഎംടിസി ബസിന് തീപിടിച്ചിരുന്നു, അന്ന് 25 ഓളം യാത്രക്കാർ ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

രണ്ടും അശോക് ലെയ്‌ലാൻഡ് വിതരണം ചെയ്ത മിഡിബസുകളായിരുന്നു-ഇവ രണ്ടും മിനിബസുകളേക്കാൾ വലുതാണെന്നും അപകടങ്ങൾ പരിശോധിക്കാൻ കോർപ്പറേഷൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്പനിയിൽ നിന്ന് വാങ്ങിയ 186 ബസുകളും പരിശോധിക്കാൻ നിർമ്മാതാവിനെ സമീപിച്ചിട്ടുണ്ടെന്നും മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts