യുവതിയുടെ മരണത്തിൽ മൂന്ന് കർണാടക ഡോക്ടർമാർക്ക് ജയിൽ ശിക്ഷ.

ബെംഗളൂരു : 2014-ൽ 40 കാരിയായ സ്ത്രീയുടെ മരണത്തിന് വഴിയൊരുക്കിയ മെഡിക്കൽ അശ്രദ്ധയ്ക്ക് മൂന്ന് ഡോക്ടർമാരുൾപ്പെടെ നാല് പേർക്ക് ബിദാറിലെ കോടതി തടവും പിഴയും വിധിച്ചു. ബിദാർ രണ്ടാം സിവിൽ, ജെഎംഎഫ്‌സി കോടതി ജഡ്ജി അബ്ദുൾ ഖാദർ ജനുവരി നാലിനാണ് ഡോക്ടർമാരായ രാജശ്രീ, വൈജനാഥ് ബിരാദാർ എന്നിവർക്കും ബിദാറിലെ ഡോ. ബിരാദാർ സുശ്രുത്, കൂടാതെ നഴ്‌സിങ് ഹോമിലെ ആശുപത്രി ജീവനക്കാരനും രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചത്. നാല് പേരും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജാമ്യം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു.

  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി

2014 ഒക്‌ടോബർ 12-നാണ് സമ്പാവതി ഘലേപ്പ ഔരാദ്കറിനെ ഗർഭാശയ ശസ്ത്രക്രിയയ്ക്കായി ബിരാദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചത് . രാജശ്രീയും വൈജനാഥും ചേർന്ന് ശസ്ത്രക്രിയ നടത്തിയതോടെ സമ്പാവതിയുടെ നില വഷളായി. ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലെന്ന് ആരോപിച്ചാണ് ഇരുവരും ശസ്ത്രക്രിയ നടത്തിയത്, ഇത് രോഗിയുടെ നിലനിൽപ്പിന് നിർണായകമായിരുന്നു. അവിടെ നിന്നും നഗരത്തിലെ രാജശേഖർ പാട്ടീലിന്റെ ആശുപത്രിയിൽ സന്പാവതിയെ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റർ ഇല്ലായിരുന്നു തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം
[masterslider id="10"]

Related posts

Click Here to Follow Us