ബെംഗളൂരു: 2026 മാർച്ചിലെ ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി. ഹോളി, നവരാത്രി, ഈദ് ആഘോഷങ്ങളും ഐപിഎൽ ആവേശവും ഒത്തുചേർന്ന മാർച്ചിൽ ഭക്ഷണപ്രേമികൾ റെക്കോർഡ് വേഗതയിലാണ് ഓർഡറുകൾ നൽകിയത്. ബെംഗളൂരുവിലെ ഒരു ഉപഭോക്താവ് ഒറ്റത്തവണയായി 1,18,973 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഐപിഎൽ ഉദ്ഘാടന ദിനത്തിലായിരുന്നു (മാർച്ച് 28) ഈ വമ്പൻ ഓർഡർ.
നവരാത്രിയും ഈദും; കുതിച്ചുയർന്ന് ഓർഡറുകൾ കഴിഞ്ഞ വർഷത്തെ നവരാത്രിയെ അപേക്ഷിച്ച് ഓർഡറുകളിൽ 25 ശതമാനം വർദ്ധനവുണ്ടായി. മാർച്ച് 22-ന് രാത്രി 8:06-ന് മാത്രം മിനിറ്റിൽ 4,800 ഓർഡറുകളാണ് സ്വിഗ്ഗിക്ക് ലഭിച്ചത്.
-
നവരാത്രി സ്പെഷ്യൽ: വ്രതവിഭവങ്ങൾക്കായിരുന്നു നവരാത്രിയിൽ പ്രിയം. ഒരു മണിക്കൂറിൽ ശരാശരി 222 സാബുദാന കിച്ചടി, 156 സാബുദാന വട, 120 വ്രത താലികൾ എന്നിങ്ങനെയായിരുന്നു ഓർഡറുകളുടെ നിരക്ക്. ഡൽഹിയിലെ ഒരു ഉപഭോക്താവ് ആഘോഷങ്ങൾക്കായി 11,980 രൂപയുടെ വ്രതവിഭവങ്ങൾ ഓർഡർ ചെയ്തു.
-
ഈദ് ആവേശം: മാർച്ച് 21-ലെ ഈദ് ദിനത്തിൽ ബിരിയാണിക്കായിരുന്നു ഒന്നാം സ്ഥാനം. മിനിറ്റിൽ 200-ലധികം ബിരിയാണി ഓർഡറുകളാണ് രാജ്യത്തുടനീളം ലഭിച്ചത്. മധുരപലഹാരങ്ങളിൽ ഗുലാബ് ജാമുനായിരുന്നു മുന്നിൽ (മിനിറ്റിൽ 11 ഓർഡർ). നോയിഡയിൽ നിന്നുള്ള ഒരാൾ 38,165 രൂപയുടെ ഭക്ഷണമാണ് ഈദ് ദിനത്തിൽ ഓർഡർ ചെയ്തത്.
ഐപിഎൽ 2026: ഹോട്ടലുകളിൽ വൻ തിരക്ക് ഐപിഎൽ ആരംഭിച്ചതോടെ പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 31 ശതമാനം വർദ്ധനവുണ്ടായി.
-
കളി തത്സമയം കാണാൻ സൗകര്യമുള്ള ഹോട്ടലുകളിലെ ബുക്കിംഗിൽ 30 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
-
ബെംഗളൂരുവിലെ ഭക്ഷണപ്രേമികൾ സ്വിഗ്ഗി ഓഫറുകളിലൂടെ മാത്രം 96 ലക്ഷം രൂപ ലാഭിച്ചു. മുംബൈയിൽ ഇത് 63 ലക്ഷം രൂപയാണ്.
മാറുന്ന ശീലങ്ങൾ ഇന്ത്യക്കാർ ആഘോഷവേളകളിലും കായിക മാമാങ്കങ്ങൾക്കിടയിലും പുറത്തുനിന്നുള്ള ഭക്ഷണത്തെയും ഗ്രൂപ്പ് ഡൈനിംഗിനെയും കൂടുതൽ ഇഷ്ടപ്പെടുന്നു എന്നാണ് സ്വിഗ്ഗിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പബ്ബുകൾക്കും ബാറുകൾക്കും ലൗഞ്ചുകൾക്കുമാണ് കളി കാണാനുള്ള ഇടങ്ങളെന്ന നിലയിൽ വലിയ വളർച്ചയുണ്ടായത്. ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങൾക്കൊപ്പം ബറേലി, ഭോപ്പാൽ, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിലും ഭക്ഷണ ഓർഡറുകളിൽ വലിയ കുതിച്ചുചാട്ടം പ്രകടമാണ്.
