7 ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആസ്തമ രോഗിയായ സ്ത്രീ മരിച്ചു

ബെംഗളൂരു:മൈസൂർ റോഡിനടുത്തു ബിന്നിപെട്ട് സ്വദേശിയായ 49 വയസുകാരി ചികിത്സ തേടി പോയ 7 ആശുപത്രികളും ചികിത്സ നിഷേധിച്ചതിനെ തുടർന്നു മരണപെട്ടു. 

ആസ്തമ  രോഗിയായിരുന്ന സ്ത്രീക് 3 ദിവസമായി പനി ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ കൊണ്ടുപോയി എങ്കിലും എല്ലാവരും പ്രവേശനം നിഷേധിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു

ശ്വാസതടസം ഉണ്ടെന്നു അറിയിച്ചപ്പോൾ ആശുപത്രി അധികൃതർ കോവിഡ് ടെസ്റ്റ് ചെയുവാൻ പറഞ്ഞു എന്ന് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു . 

തുടർന്ന് കെ സി ജനറൽ ഹോസ്പിറ്റലിൽ രണ്ട് പ്രാവശ്യം പോയി എങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു . 

രാത്രി 11 മണിയോടെ ബോധം നഷ്ട്ടപെട്ട രോഗിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രവേശനം അനുവദിച്ചു പരിശോധിച്ചു എങ്കിലും അല്പസമയത്തിനകം മരിച്ചതായി അറിയിക്കുകയായിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
[masterslider id="10"]

Related posts