രാജി വച്ച കളക്ടർ പാക്കിസ്ഥാനിൽ പോയി ഇന്ത്യക്കെതിരെ പോരാടട്ടെ :അനന്ത് കുമാർ ഹെഗ്ഡെ.

ബെംഗളൂരു : കേന്ദ്ര സർക്കാരിൻറെ നിലപാടുകളോട് വിയോജിച്ച് കഴിഞ്ഞദിവസം രാജിവെച്ച ദക്ഷിണ കന്നഡ കളക്ടർ ശശികാന്ത് സെൻട്രലിന് പാകിസ്ഥാനിലേക്ക് കുടിയേറാൻ ആവശ്യപ്പെട്ട് ഉത്തര കന്നഡ ബിജെപി എംപി മുൻ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ.

കാശ്മീർ മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടുകൾ മുൻനിർത്തി സിവിൽ സർവീസിൽ നിന്നും പുറത്തു പോവുകയാണ് ഉത്തമമെന്ന് ശശികാന്ത് കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു.

  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ

ഇതാണ് അനന്തകുമാർ ഹെഗഡ് യെ ചൊടിപ്പിച്ചത്.കളക്ടറും അനുയായികളും പാകിസ്ഥാനിലേക്ക് പോകുന്നതാണ് പ്രായോഗികമായ പോംവഴിയെന്ന് ട്വിറ്ററിൽ കുറിച്ചു.

പാകിസ്താനിൽനിന്ന് കേന്ദ്രസർക്കാരിനെതിരെ അനായാസം പോരാടാൻ സൗകര്യമുണ്ടാകും.

സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ ധൈര്യപ്പെട്ട ശശികാന്ത് രാജ്യത്തെ ഒറ്റിയ ആൾ  എന്ന് അഭിസംബോധന ചെയ്യാൻ തനിക്കും അവകാശമുണ്ട് എന്നും ഹെഗ്ഡെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
[masterslider id="10"]

Related posts