ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

ബെംഗളൂരു: കർണാടകയിലെ എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വിദ്യാഭ്യാസ പരിവർത്തന സമിതി. സംസ്ഥാനത്തെ എൻജിനീയറിങ് ബിരുദധാരികളിൽ വെറും 17 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ജോലി ലഭിക്കുന്നത്. ബാക്കിയുള്ള 83 ശതമാനം പേരും തൊഴിൽരഹിതരാണെന്നും തൊഴിൽ വിപണിക്ക് ആവശ്യമായ പ്രായോഗിക നൈപുണ്യം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ പ്രതിസന്ധി മറികടക്കാൻ കർണാടക എൻജിനീയറിങ് വിദ്യാഭ്യാസ പരിഷ്കരണ അതോറിറ്റി (KEERA) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ഉടൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ അറിയിച്ചു. പ്രൊഫ. സദഗോപന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

പ്രധാന നിർദ്ദേശങ്ങൾ:

  • പുതിയ കോഴ്സുകളിൽ തുടക്കത്തിൽ സീറ്റുകൾ 60 ആയി പരിമിതപ്പെടുത്തും.

  • സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് എൻ.ബി.എ (NBA) അംഗീകാരം നിർബന്ധമാക്കും.

  • ഒരു വകുപ്പിലും പരമാവധി സീറ്റുകൾ 300 കവിയാൻ പാടില്ല.

  • ഒരു സ്ഥാപനത്തിൽ അഞ്ചിൽ കൂടുതൽ കമ്പ്യൂട്ടർ അനുബന്ധ വകുപ്പുകൾ പാടില്ലെന്നും ആകെ വിദ്യാർത്ഥികളുടെ എണ്ണം 900-ൽ താഴെയായിരിക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു.

  • പുതിയ കാലത്തിന് അനുയോജ്യമായ ‘CORE + AI’ പാഠ്യപദ്ധതി നടപ്പിലാക്കണമെന്നും ശുപാർശയുണ്ട്.

കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളുടെ എണ്ണം വർദ്ധിച്ചതും എന്നാൽ അവർക്ക് തൊഴിലവസരങ്ങൾ കുറഞ്ഞതുമാണ് നിലവിലെ സ്ഥിതിക്ക് ഒരു പ്രധാന കാരണം. അതേസമയം മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ തുടങ്ങിയ കോർ എൻജിനീയറിങ് വിഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. എന്നാൽ സെമികണ്ടക്ടർ, എയ്‌റോസ്‌പേസ്, പ്രതിരോധം, ഇലക്ട്രിക് വാഹനങ്ങൾ, ക്ലീൻ എനർജി എന്നീ മേഖലകളിൽ വിദഗ്ധരുടെ വലിയ കുറവുണ്ട്.

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

2027 ആകുമ്പോഴേക്കും ഇന്ത്യയിലാകെ ഈ മേഖലകളിൽ മൂന്ന് ലക്ഷത്തോളം പ്രൊഫഷണലുകളെ ആവശ്യമായി വരും. കമ്പ്യൂട്ടർ സയൻസിനോടുള്ള അമിത താൽപ്പര്യം കാരണം ഇത്തരം മേഖലകളിലെ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രവേശനത്തിന് മുൻപ് കോളേജിന്റെ നിലവാരവും വിപണിയിലെ യാഥാർത്ഥ്യങ്ങളും രക്ഷിതാക്കളും വിദ്യാർത്ഥികളും പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us