കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം

ബെംഗളൂരു: നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത അപ്രതീക്ഷിത വേനൽമഴ താപനിലയിൽ നേരിയ കുറവുണ്ടാക്കിയെങ്കിലും കർണാടകയുടെ വടക്കൻ, മധ്യ ഭാഗങ്ങളിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നു. ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് താപനിലയിൽ ഒരു ഡിഗ്രിയുടെ കുറവുണ്ടായി. എന്നാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ചൂട് വീണ്ടും വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ബുധനാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയും ആലിപ്പഴ വർഷവും സമീപ ജില്ലകളിലേക്കും വ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ബെംഗളൂരുവിൽ 37.7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ, കലബുറഗിയിൽ ഇത് 44.7 ഡിഗ്രി സെൽഷ്യസായി ഉയർന്നു. കലബുറഗിയിലെ കലഗിയാണ് സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ പ്രദേശമായി വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബിദാർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിലെ വിവിധ താലൂക്കുകളിൽ താപനില 42 ഡിഗ്രി കടന്നതോടെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബല്ലാരി, ബെലഗാവി, ദാവൻഗരെ, ഗദഗ്, ഹാവേരി, കൊപ്പൽ, വിജയനഗര, വിജയപുര എന്നീ ജില്ലകളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്.

  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

കടുത്ത ചൂട് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാണ്ഡ്യയിലെ മദ്ദൂരിൽ ഹള്ളിക്കർ ഇനത്തിൽപ്പെട്ട കാളകളും മൈസൂരുവിൽ വളർത്തുനായ്ക്കളും ഉഷ്ണതരംഗം മൂലം ചത്തു. ബല്ലാരി, തുമകുരു, കൊപ്പൽ, വിജയനഗര, ബെംഗളൂരു റൂറൽ, അർബൻ ജില്ലകളിലായി നിരവധി പേർക്ക് സൂര്യാഘാതമേറ്റതായും ആരോഗ്യ വകുപ്പ് സംശയിക്കുന്നു.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

നിലവിൽ ലഭിക്കുന്ന മഴ താത്കാലികമായി ചൂട് കുറയ്ക്കാൻ സഹായിക്കുമെങ്കിലും ജലാശയങ്ങളിലെ ജലനിരപ്പ് ഉയർത്താൻ ഇത് പര്യാപ്തമല്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (KSNDMC) ഡയറക്ടർ എം.എസ്. ദിവാകര അറിയിച്ചു. പ്രീ-മൺസൂൺ മഴയുടെ ഭാഗമായുള്ള ഇത്തരം മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി
[masterslider id="10"]

Related posts

Click Here to Follow Us