ആവശ്യപ്പെട്ട കാലി കപ്പ് നൽകിയില്ല; ബെംഗളൂരുവിലെ കഫേ ജീവനക്കാനെ നാലംഗസംഘം മർദിച്ചു

ബെംഗളൂരു : ബെംഗളൂരു: നഗരത്തിലെ ഒരു പ്രശസ്ത കോഫി ഷോപ്പിൽ എത്തിയ ഉപഭോക്താവിന് കാലിയായ കപ്പ് നൽകാൻ വിസമ്മതിച്ചതിന് ജീവനക്കാരനെ ഇന്നലെ വൈകുന്നേരം ക്രൂരമായി ആക്രമിച്ചു.

കഫേയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ മുഴുവൻ സംഭവവും പതിഞ്ഞിരുന്നു. ഇവിടെ കാപ്പി കുടിക്കാനെത്തിയ സംഘം കാലി കപ്പ് ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിന്റെ നയപ്രകാരം ഇത് അനുവദിക്കാൻ കഴിയില്ലെന്ന് ജീവനക്കാരൻ അറിയിച്ചു.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

പകരം ഒരു കാപ്പി വാങ്ങാൻ നിർദേശിച്ചു. ഇതിന്റെ പേരിൽ തർക്കമാകുകയും നാലുപേരും ചേർന്ന് ജീവനക്കാരനെ മർദിക്കുകയും അസഭ്യംപറയുകയുമായിരുന്നു.

മറ്റുജീവനക്കാർ ഇടപെട്ടതോടെയാണ് ആക്രമണം അവസാനിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts