50 കോടി രൂപ വിലയുള്ള നായയുടെ പിറന്നാളിന് നടി സഞ്ജന ഗൽറാണി ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ ക്ഷണിച്ച് ബ്രീഡർ സതീഷ്

ബെംഗളൂരു: 50 കോടി രൂപ വിലയുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന സതീഷ് പബ്ബിൽ നായയ്ക്ക് വേണ്ടി ഒരു വലിയ ജന്മദിന പാർട്ടി നടത്തി., നിരവധി സെലിബ്രിറ്റികളെയും അദ്ദേഹം ക്ഷണിച്ചു. നായയ്ക്ക് 50 കോടി രൂപ വിലയുണ്ടെന്ന് സതീഷ് അവരെ ബോധ്യപ്പെടുത്തി.

ബെംഗളൂരുവിലെ ഒരു പബ്ബിൽ വെച്ചാണ് പിറന്നാൾ ആഘോഷിച്ചത്. നടൻ അനിരുദ്ധ്, ബാമ ഹരീഷ്, നടി സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ പാർട്ടിയിൽ പങ്കെടുത്തു.

വ്യത്യസ്ത ഇനം നായ്ക്കളെ സൗജന്യമായി സമ്മാനമായി നൽകുകയും ചെയ്തുകൊണ്ട് സതീഷ് സെലിബ്രിറ്റി സർക്കിളിൽ വളരെ പ്രശസ്തനായിരുന്നു.

  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

വിദേശ രാജ്യങ്ങളിൽ നിന്ന് നായ്ക്കളെ ഇറക്കുമതി ചെയ്ത് വളർത്തി പ്രാദേശിക സെലിബ്രിറ്റികൾക്ക് വിറ്റു. ചിലപ്പോൾ പദവിയും സമ്പത്തും പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുകായും ചെയ്തിരുന്നു.

50 കോടി രൂപ വിലയുള്ള നായ ഉണ്ടെന്ന് അവകാശപ്പെട്ട് നായ ബ്രീഡർ സതീഷ് എല്ലാവരെയും കബളിപ്പിച്ചതായി ഇ ഡി അറിയിച്ചതാഹയാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ തെറ്റായ അവകാശവാദങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെളിപ്പെടുത്തി.

പണമിടപാട് നടന്നതായി സംശയിക്കുന്ന ഇ.ഡി. ഉദ്യോഗസ്ഥർ, സതീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തി, അയാൾ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് നായയെ കൊണ്ടുവന്നതെന്ന് കരുതി.

എന്നിരുന്നാലും, റെയ്ഡിന് ശേഷം, സതീഷിന്റെ സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നു, അദ്ദേഹത്തിന്റെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളൊന്നും നടന്നിട്ടില്ലന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

കൂടുതൽ അന്വേഷണത്തിൽ, സതീഷ് നായ്ക്കളെ വിദേശ ഇനങ്ങളാണെന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി, വാസ്തവത്തിൽ അവ പ്രാദേശിക ഇനങ്ങളായിരുന്നു.

സതീഷ് നായ്ക്കളെ വാടകയ്‌ക്കെടുക്കാറുണ്ടായിരുന്നു, ചിലപ്പോൾ 10,000 രൂപയ്ക്ക്, 80,000 രൂപ വരെ വിലയ്ക്ക് വിൽക്കാറുണ്ടായിരുന്നുവെന്നും കണ്ടെത്തി.

സോഷ്യൽ മീഡിയയിലൂടെ ഇതുപോലുള്ള ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ഇഡി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us