സർക്കാരിന് പ്രൈവറ്റ് സർവകലാശാലകളിൽ ജനറൽ കോഴ്‌സുകൾക്ക് 40 ശതമാനം സീറ്റുകൾ

2025-26 അധ്യയന വർഷം മുതൽ പൊതു ഡിഗ്രി കോഴ്‌സുകളിലെ തങ്ങളുടെ 40 ശതമാനം സീറ്റുകൾ സർക്കാരിന് നൽകാൻ സംസ്ഥാനത്തെ സ്വകാര്യ സർവ്വകലാശാലകൾ സമ്മതിച്ചതായി   ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ പറഞ്ഞു .

നിലവിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് മാത്രമാണ് ഈ ക്രമീകരണം.

സർക്കാരുമായി സീറ്റുകൾ പങ്കിടാൻ സ്വകാര്യ സർവ്വകലാശാലകളെ പ്രാപ്തമാക്കുന്നത് വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് , ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ 40 ശതമാനം സീറ്റുകളും കർണാടകയിലെ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കർണാടകയിൽ 27 സ്വകാര്യ സർവകലാശാലകളുണ്ട്. 33 പൊതു സർവ്വകലാശാലകൾക്ക് കീഴിൽ 430 സർക്കാർ ഡിഗ്രി കോളേജുകൾ പ്രവർത്തിക്കുന്നു.

സർക്കാർ-ക്വോട്ട സീറ്റുകൾക്ക് സബ്‌സിഡി നൽകുമ്പോൾ സ്വകാര്യ സർവകലാശാലകൾ ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ല.

ഈ 40% സീറ്റുകളിൽ ഫീസ് മാറ്റമില്ലാതെ തുടരണമെന്നാണ് അവരുടെ ആവശ്യം. “എല്ലാ സ്വകാര്യ സർവ്വകലാശാലകൾക്കും എല്ലാ വർഷവും ഫീസ് നിശ്ചയിക്കാൻ ഒരു ഫീസ് റെഗുലേറ്ററി കമ്മിറ്റി ഉള്ളതിനാൽ ഞങ്ങൾ ഈ വ്യവസ്ഥ അംഗീകരിച്ചു. ഇത് ഭാവിയിൽ ചർച്ച ചെയ്യും എന്നും സുധാകർ പറഞ്ഞു.

ജനറൽ ഡിഗ്രി കോഴ്‌സുകളിലെ 40 ശതമാനം സീറ്റുകൾ സർക്കാരിന് നൽകുമെന്ന് പിഇഎസ് സർവകലാശാല നടത്തുന്ന പിഇഎസ് സ്ഥാപനങ്ങളുടെ സിഇഒ ആയ കെയുപിഎ പ്രസിഡൻ്റ് ഡി ജവഹറും സ്ഥിരീകരിച്ചു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

“എന്നാൽ സർവകലാശാലകൾ അതിനായി ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ നടത്തണം,എന്നും അദ്ദേഹം പറഞ്ഞു, ഫീസ് എല്ലാവർക്കും പൊതുവായതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts