കഫേ സ്‌ഫോടനം നടന്ന് എട്ട് ദിവസത്തിന് ശേഷം ബെംഗളൂരുവിലെ രാമേശ്വരം കഫേ വീണ്ടും തുറന്നു

ബെംഗളൂരു: സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് എട്ട് ദിവസത്തോളം അടച്ചിട്ടിരുന്ന ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേ ശനിയാഴ്ച രാവിലെ ഉപഭോക്താക്കൾക്കായി വീണ്ടും തുറന്നു.

ജനപ്രീതിക്ക് പേരുകേട്ട കഫേ, കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഉപഭോക്താക്കളെ വീണ്ടും സ്വാഗതം ചെയ്തത്.

അവരുടെ പ്രതിരോധശേഷിയുടെ പ്രതീകമായി കഫേ തുറക്കുന്നതിന് മുമ്പ് സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും ജീവനക്കാരും ദേശീയ ഗാനം ആലപിക്കാൻ ഒത്തുകൂടി,.

  ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി

ഉപഭോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ വിപുലമായ നവീകരണങ്ങൾ നടത്തിയിട്ടുണ്ട്.

“ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുവെന്നും ഞങ്ങളുടെ സുരക്ഷാ ടീമിനെ ഞങ്ങൾ ശക്തിപ്പെടുത്തുകയാണ് എന്നും രാഘവേന്ദ്ര റാവു പറഞ്ഞു,

കൂടാതെ ഞങ്ങളുടെ സുരക്ഷാ ഗാർഡുകളെ പരിശീലിപ്പിക്കാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
[masterslider id="10"]

Related posts

Click Here to Follow Us