ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഡ്രസ് കോഡ്; ഷോർട്ട്‌സും ബർമുഡയും കീറിയ ജീൻസും ധരിച്ച് ക്ഷേത്രങ്ങളിൽ കേറിയാൽ ഓടിക്കും

ബംഗളൂരു : ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ് പാലിക്കാൻ വിദേശ വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയാനുമായി ആരംഭിച്ച ‘ടെമ്പിൾ ഇൻസൈഡ് നോ വെസ്റ്റേൺ ഡ്രസ്സ്’ കാമ്പയിൻ വീണ്ടും രംഗത്ത്.

ഇന്ന് മുതൽ തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഔദ്യോഗികമായി ഡ്രസ് കോഡ് നടപ്പിലാക്കും.

കർണാടക ക്ഷേത്ര-മഠങ്ങളുടെയും മതസ്ഥാപനങ്ങളുടെയും മഹാസംഘവും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഹിന്ദു സംഘടനകളും പിന്തുണച്ചു.

വിദേശ വസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിൽ വരുന്ന യുവാക്കളെയും യുവതികളെയും ദൈവദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ക്ഷേത്രങ്ങളിലെയും മഠങ്ങളിലെയും പുരോഹിതരുടെയും ട്രസ്റ്റിമാരുടെയും യോഗം കഴിഞ്ഞ മാസം നടന്നിരുന്നു.

ജനുവരി മുതൽ ഈ നിയമം നടപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ വൈദികരും ട്രസ്റ്റിമാരും യോഗത്തിൽ തീരുമാനിച്ചു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും തലസ്ഥാനത്തെ ക്ഷേത്രങ്ങളിലും ഇന്ന് മുതൽ പരമ്പരാഗത വസ്ത്രം ധരിച്ച് വരുന്നവർക്ക് മാത്രമേ ദൈവ ദർശനത്തിന് അവസരം നൽകൂ.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

ഷോർട്ട്‌സും ബർമുഡയും കീറിയ ജീൻസും നെഞ്ച് കാണിക്കുന്ന ടീ ഷർട്ടും ധരിച്ച് ഇന്ന് മുതൽ പുരുഷന്മാർക്ക് ക്ഷേത്രത്തിൽ കയറാനാകില്ല.

സ്ത്രീക്കും പാവാട, മിഡി, കീറിയ ജീൻസ്, ഷോർട്ട്സ് എന്നിവ ധരിച്ചാൽ ക്ഷേത്രത്തിൽ പ്രവേശനമില്ല. മാന്യമായ ഇന്ത്യൻ വസ്ത്രങ്ങൾ മാത്രമേ അനുവദിക്കൂ. സ്ത്രീകൾ സാരി, ചുഡിദാർ, കുർത്ത എന്നിവ ധരിക്കണം. പുരുഷന്മാർ പഞ്ചെ, ഷെർവാണി, പാന്റ്സ്, ഷർട്ട് എന്നിവ ധരിക്കണം. ഇറുകിയ ജീൻസ് ധരിക്കരുത്.

ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് മുന്നിൽ ബോർഡുകൾ വയ്ക്കുന്ന നടപടി ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് വസന്തനഗറിലെ ശ്രീ ലക്ഷ്മി വെങ്കിട്ടരമണ ക്ഷേത്രത്തിൽ നിന്നാണ് ഈ ഡ്രസ് കോഡ് ബോർഡ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തും.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇക്കാര്യത്തിൽ കർശനമായ വസ്ത്രധാരണരീതിയുണ്ട്. കേരളത്തിലെ ചില ഭാഗങ്ങളിലും ദക്ഷിണ കന്നഡ-ഉഡുപ്പിയിലെ ചില ക്ഷേത്രങ്ങളിലും പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. മുജറയ് വകുപ്പിന് ഇക്കാര്യത്തിൽ യാതൊരു നിർദേശവുമില്ല. എന്നാൽ അതാത് ക്ഷേത്രത്തിലെ ആചാരക്രമം അനുസരിച്ചാണ് നിയമങ്ങൾ പാലിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts