മാക്കൂട്ട ചുരം റോഡ് അറ്റകുറ്റപ്പണിക്ക് എം .എം.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബെംഗളൂരു: വീരാജ്‌പേട്ട- മാക്കൂട്ടം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ഉടനെ അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുഖകരമാക്കുന്നതിനും മലബാർ മുസ്ലിം അസോസിയേഷൻ എൻ. എ.ഹാരിസ് എംഎൽഎ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി.

ഉടനെ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഡിറ്റേൽസ് പ്രോജക്ട് റിപ്പോർട്ട്(D P R) തയ്യാറാക്കിസമർപ്പിക്കുന്നതിനും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി എൻ.എ. ഹാരിസ് എംഎൽഎ പറഞ്ഞു.

കണ്ണൂർ ഭാഗത്ത്‌ നിന്ന് കുടക്‌ ,മൈസൂരു,ഹാസൻ ,ബെംഗളൂരു ഭാഗത്തേക്ക്‌ യാത്ര ചെയ്യാനുള്ള ഏക വഴിയാണിത്‌.

ഈറോഡ്‌ പൊട്ടിപ്പൊളിഞ്ഞത് കാരണം യാത്ര ദുഷ്കരമായിട്ട് മാസങ്ങളായി.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ചരക്ക് വാഹനങ്ങൾ കൂടുതലും കടന്നുപോകുന്നതും ഈ വഴിയാണ്.

ചെറു വാഹനങ്ങളായും ഇരുചക്ര വാഹനങ്ങളായും ധാരാളം വാഹനങ്ങൾ ദിനംപ്രതി ഇതുവഴി കടന്നു പോകുന്നു. ഇവരാണ് കൂടുതൽ യാത്ര ദുരിതമനുഭവിക്കുന്നത്.

കുടകിലുള്ളവർക്ക്‌ ഏക ആശ്രയമായ കണ്ണൂർ ഇന്റർന്നാഷണൽ എയർപ്പോട്ടിലേക്കും പോകേണ്ടത്‌ ഇത്‌ വഴിയാണ് .

ശബരിമല സീസണായതിനാൽ കാൽനടയായും വാഹനങ്ങളിലും ഇതവഴി സ്വാമിമാർ യാത്ര ചെയ്യുന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ തീർത്തു തരണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

സംസ്ഥാനപാതയിൽ ബിട്ടൻകാല മുതൽ മാക്കൂട്ട ( വിരാജ്‌പേട്ട) വരെയുള്ള ഏകദേശം 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കർണാടക – കേരള അന്തർസംസ്ഥാന പാതയായ ഈ ചുരം റോഡ്.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഈ റോഡ് പൂർണമായും തകർന്ന് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നു.

അപകടങ്ങളും പരിക്കുകളും ഭയന്ന് കാൽനടയാത്രക്കാർക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം ദയനീയമാണ് റോഡിന്റെ അവസ്ഥ.

പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തിൽ നിന്ന് നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ ഓടുന്നുണ്ട്.

റോഡിന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും. റോഡുപണി യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കണമെന്നും എം.എം.എ. നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts