വിവാഹേതര ബന്ധത്തെ സഹോദരി എതിർത്തു; ആറ് വയസ്സുള്ള സഹോദരീപുത്രനെ യുവതി കൊലപ്പെടുത്തി

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ മുതുകടഹള്ളി ഗ്രാമത്തിൽ ആറ് വയസുകാരനെ അമ്മയുടെ മൂത്ത സഹോദരി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

പ്രതി അംബികയും മരിച്ച കുട്ടിയുടെ അമ്മ അനിതയും സഹോദരിമാരാണ്.

അംബിക തന്റെ സഹോദരിയുടെ മകനെ കൊന്ന് മൃതദേഹം ചിക്കബെല്ലാപുരയിലെ ഫാമിൽ കുഴിച്ചിട്ടതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സഹോദരി അംബിക തന്റെ രണ്ട് മക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അനിത പെരസന്ദ്ര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

അംബികയുടെ വിവാഹേതരബന്ധം സഹോദരി വീട്ടിൽ അറിയുകയും എതിർക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത് .

അനിതയുടെ രണ്ടാമത്തെ കുട്ടിയെന്ന് പറയപ്പെടുന്ന മറ്റൊരു കുട്ടിയെ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബംഗളൂരുവിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പ്രതിയെ കുറിച്ച് കബ്ബൻ പാർക്ക് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് കബ്ബൺ പാർക്ക് പോലീസ് യുവതിയെ പിടികൂടി പേരസാന്ദ്ര പോലീസിന് കൈമാറി.

ചിക്കബെല്ലാപുര ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എൽ.നാഗേഷ് കുട്ടിയെ കുഴിച്ചിട്ടതായി സംശയിക്കുന്ന സ്ഥലം സന്ദർശിച്ചു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഓട്ടോറിക്ഷാ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അവൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടാണ് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചത്.

അംബികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൃതദേഹം കണ്ടെത്തുന്നതുവരെ സ്ഥിരീകരിക്കാൻ കഴിയില്ലന്നും ഡിഎൽ നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us