പിഎസ്‌ഐ തട്ടിപ്പ്: കൈക്കൂലി വാങ്ങിയത് നിഷേധിച്ച് എഡിജിപി

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷാ അഴിമതിക്കേസിൽ അറസ്റ്റിലായ എഡിജിപി അമൃത് പോളിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ചൊവ്വാഴ്ച ചോദ്യം ചെയ്തു.

താൻ എഡിജിപി (റിക്രൂട്ട്‌മെന്റ്) ആയിരിക്കെയാണ് തട്ടിപ്പ് നടന്നതെന്ന് പോൾ സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു, എന്നാൽ പരീക്ഷയിൽ വിജയിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയെന്ന കാര്യം അദ്ദേഹം നിഷേധിച്ചു.

  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

സിഐഡി ബോസ് പി എസ് സന്ധുവും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പോളിന്റെ പ്രവർത്തികൾ നിരീക്ഷിച്ചുവരികയാണ്.

പ്രത്യേകിച്ച്, സ്ട്രോങ്റൂമിന്റെ താക്കോൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശാന്തകുമാറിന് കൈമാറിയ സാഹചര്യത്തെക്കുറിച്ച് പോളിനോട് വിശദീകരണം തേടി.

12 വർഷമായി റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുകയും കുംഭകോണത്തിൽ അറസ്റ്റിലാവുകയും ചെയ്ത ശാന്തകുമാറിന്, പരീക്ഷയെഴുതിയ 54,041 ഉദ്യോഗാർത്ഥികളുടെ ഒഎംആർ ഷീറ്റുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂമിലേക്ക് “അനിയന്ത്രിതമായ പ്രവേശനം” ഉണ്ടായിരുന്നു.

സ്‌ട്രോംഗ്‌റൂമിന്റെ താക്കോൽ തന്റെ കസ്റ്റഡിയിലായിരിക്കണമായിരുന്നുവെന്ന് പോൾ സമ്മതിച്ചെങ്കിലും തനിക്ക് ശാന്തകുമാറിൽ വിശ്വാസമുള്ളതുകൊണ്ടാണ് അദേഹത്തിന് നൽകിയതെന്ന് പോൾ പറഞ്ഞതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts

Click Here to Follow Us