വഴക്കിനിടെ വൃഷണം ഞെരുക്കുന്നത് കൊലപാതക ശ്രമമല്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: വഴക്കിനിടെ വൃഷണം ഞെരിക്കുന്നത് ഐപിസി സെക്ഷൻ 307 പ്രകാരം ശിക്ഷാർഹമായ കൊലപാതക ശ്രമമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഹർജിക്കാരന് വിധിച്ച ശിക്ഷയിൽ ഹൈക്കോടതി മാറ്റം വരുത്തിക്കൊണ്ടാണ് ഇത് പറഞ്ഞത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്ക് സ്വദേശിയായ പരമേശ്വരപ്പയെ സെക്ഷൻ 307 പ്രകാരമുള്ള കുറ്റത്തിന് ഏഴ് വർഷം തടവും സെക്ഷൻ 341 പ്രകാരമുള്ള കുറ്റത്തിന് ഒരു മാസത്തെ തടവും സെക്ഷൻ 504 പ്രകാരമുള്ള കുറ്റത്തിന് ഒരു വർഷവും അധികമായി തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ശിക്ഷാവിധി ചോദ്യം ചെയ്ത് പരമേശ്വരപ്പ ഹൈക്കോടതിയെ സമീപിച്ചത്.

2010 മാർച്ചിലാണ് സംഭവം. സംഭവത്തിന് രണ്ട് മാസം മുമ്പ് പരമേശ്വരപ്പയും ഇര/പരാതിക്കാരനായ ഓംകാരപ്പയും തമ്മിൽ വഴക്കുണ്ടായെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവം നടന്ന ദിവസം, 2010 മാർച്ചിൽ, ഗ്രാമത്തിൽ നരസിംഹസ്വാമി ഉത്സവം നടക്കുമ്പോൾ, പ്രതിയായ പരമേശ്വരപ്പ വഴക്കുണ്ടാക്കി ഓംകാരപ്പയെ ശല്യപ്പെടുത്തുകയും വൃഷണം ഞെരിക്കുകയും ചെയ്തു.

  സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! 'അറബി അസൈനാർ' ഒടുവിൽ വലയിൽ

സംഭവതുൽ ശസ്ത്രക്രിയയിലൂടെ ഇടതു വൃഷണം നീക്കം ചെയ്യുകയും ചെയ്തു.തുടർന്ന് ഓംകാരപ്പയുടെ മൊഴി ആശുപത്രിയിൽ രേഖപ്പെടുത്തുകയും പരമേശ്വരപ്പയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു, വിചാരണയ്ക്ക് ശേഷം അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

വഴക്കിനിടെ ശരീരത്തിലെ ഒരു സുപ്രധാന ഭാഗവും മരണത്തിന് കാരണമായേക്കാവുന്നതുമായ വൃഷണങ്ങൾ അദ്ദേഹം ഞെരിച്ചതോടെ കഠിനമായ മുറിവുണ്ടാവുകയും, പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോയി, ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, ഒരു വൃഷണം നീക്കം ചെയ്യുകയും ചെയ്തു എങ്കിലും കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടെ മുൻകൂർ ആസൂത്രണം ചെയ്താണ് പരമേശ്വരപ്പ എത്തിയതെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് കെ നടരാജൻ ചൂണ്ടിക്കാട്ടി.

  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഐപിസി സെക്ഷൻ 325 പ്രകാരം ശിക്ഷിക്കാമെന്ന് കോടതി പറഞ്ഞു. എന്റെ കാഴ്ചപ്പാടിൽ, മാരകായുധങ്ങളൊന്നും ഉപയോഗിക്കാതെ വഴക്കിനിടെ പ്രതി വരുത്തിയ ഗുരുതരമായ പരിക്കിന്റെ വിഭാഗത്തിൽ പെടുന്ന കേസാണിത്. അതിനാൽ, ഐപിസി സെക്ഷൻ 307 പ്രകാരം ശിക്ഷാർഹമായ കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിയല്ലെന്നും പ്രതി ചെയ്ത കുറ്റം ഐപിസി 325-ാം വകുപ്പിന് കീഴിലാണെന്നും കോടതി പറഞ്ഞു.

അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ട്, ഐപിസി സെക്ഷൻ 325 പ്രകാരമുള്ള കുറ്റത്തിന് പരമേശ്വരപ്പയെ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശരിവെച്ചു. കൂടാതെ ഐപിസി 341, 504 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ കോടതി ശരിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോവിഡ് കാലത്ത് നിലച്ച 'ബത്തേരി സ്പെഷ്യൽ' തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us