“ടിപ്പു സുൽത്താൻ” പുസ്തക വിൽപന തടഞ്ഞ് കോടതി

ബെംഗളൂരു: രംഗയാന സംവിധായകൻ അദ്ദണ്ട സി കരിയപ്പ രചിച്ച ടിപ്പു നിജ കനസുഗലു എന്ന പുസ്തകത്തിന്റെ വിതരണവും വിൽപ്പനയും (ഓൺലൈൻ വിൽപ്പന ഉൾപ്പെടെ) തടഞ്ഞുകൊണ്ട് സിറ്റി സിവിൽ കോടതി താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ വഖഫ് ബോർഡ് കമ്മിറ്റിയുടെ മുൻ ചെയർമാനും ബെംഗളൂരുവിൽ താമസക്കാരനുമായ റൈഫുള്ള ബിഎസ് ഫയൽ ചെയ്ത കേസിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്, കൂടാതെ കേസിൽ അയോധ്യ പബ്ലിക്കേഷൻ (പ്രസാധകർ), രാഷ്ട്രോത്ഥാന മുദ്രാനാലയ (പ്രിന്റർ) എന്നിവയെയും ബന്ധപ്പെടുത്തി.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

പുസ്തകത്തിലെ ഉള്ളടക്കം തെറ്റായതും ടിപ്പു സുൽത്താനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുള്ളതുമാണെങ്കിൽ, അത് വിതരണം ചെയ്താൽ, അത് വാദിക്ക് നികത്താനാവാത്ത നഷ്ടം വരുത്തുകയും സാമുദായിക സമാധാനവും സൗഹാർദ്ദവും തകർക്കാനുള്ള സാധ്യതയും ഉണ്ടെന്നും വിവാദ പുസ്തകങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ചരിത്രത്തിൽ നിന്നുള്ള പിന്തുണയോ ന്യായീകരണമോ ഇല്ലാതെ ടിപ്പുവിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് മുഴുവൻ പുസ്തകത്തിലും ഉള്ളതെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, രചയിതാവിന് എവിടെ നിന്ന് വിവരങ്ങൾ ലഭിച്ചുവെന്ന് പുസ്തകം കാണിക്കുന്നില്ലന്നും വാദിഭാഗം വക്കീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ
[masterslider id="10"]

Related posts