മകൾ ഒളിച്ചോടിപോയി, മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

ബെംഗളൂരു: മകൾ അന്യജാതിയിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വിഷമത്തിൽ മനംനൊന്ത് യുവതിയുടെ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു.

കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ഹണ്ടിഗനാല ഗ്രാമത്തിലാണ് സംഭവം. ശ്രീരാമപ്പ, സരോജമ്മ, മനോജ് എന്നിവരാണ് മരിച്ചത്.

മകളെ കാണാതായതിനു പിന്നാലെ സിദ്‌ലഘട്ട റൂറൽ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

അർച്ചന എന്ന യുവതി അന്യജാതിയിൽപ്പെട്ട നാരായണസ്വാമിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്ന് പോയതെന്നും പോലീസ് പറഞ്ഞു. അർച്ചനയുടെ പിതാവ് എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണം മകളാണെന്നും തന്റെ സ്വത്തിൽ നിന്ന് മകൾക്ക് ഒന്നും ലഭിക്കരുതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൂത്തമകൻ രഞ്ജിത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് മറ്റ് മൂന്ന് പേരും ആത്മഹത്യ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!
[masterslider id="10"]

Related posts

Click Here to Follow Us