പുരസ്‌കാരം ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നല്ലകണ്ണ്

ചെന്നൈ : പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ്. 97-ാം വയസ്സിലും ജനകീയ വിഷയങ്ങളിൽ സജീവമാണ് സി.പി.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന നല്ലകണ്ണ്.

ഈ വർഷത്തെ തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരമാണ് ആർ. നല്ലകണ്ണിന് ലഭിച്ചത്. 10 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 1967 മുതൽ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തമായി ഒരു വീടില്ലാതിരുന്ന അദ്ദേഹത്തിന് 2007 ൽ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിലാണ് വീട് അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts