മാനന്തവാടിയില്‍ വരുന്നത് പഴംപൊരി കഴിക്കാൻ; രാഹുലിനെ പരിഹസിച്ച് ഷംസീര്‍

കല്‍പ്പറ്റ: ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് വയനാട് എംപി എഎൻ ഷംസീര്‍ എംഎൽഎ. മാനന്തവാടിയിൽ വന്ന് പഴം പൊരി കഴിക്കുക, ബത്തേരിയിൽ വന്ന് ബോണ്ട കഴിക്കുക, കൽപ്പറ്റയിൽ വന്ന് പഫ്സ് കഴിക്കുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.

“കേരളത്തിൽ നിന്നുള്ള 19 സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ തല നഷ്ടപ്പെട്ട തെങ്ങിന് വളപ്രയോഗം നടന്നതായി ജനങ്ങൾ തിരിച്ചറിഞ്ഞു. ബി.ജെ.പിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിനെനെതിരെ സംസാരിക്കാൻ കോൺഗ്രസ് എവിടെയാണ്? രാഹുൽ ഗാന്ധിയുണ്ടോ?. എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധം കൊണ്ടാണ് രാഹുൽ ഗാന്ധി ഇവിടെയെത്തിയത്. എന്താണ് രാഹുൽ ഗാന്ധിയുടെ അജണ്ട? മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക. ബത്തേരിയില്‍ വരിക ബോണ്ട തിന്നുക. കല്‍പ്പറ്റയില്‍ വരിക പപ്‌സ് തിന്നുക. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?”

രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയക്കാരൻ എവിടെയെന്നും ഷംസീർ ചോദിച്ചു. എസ്എഫ്ഐയുടെ ഭാഗത്തുനിന്നും ചില തെറ്റായ നടപടികൾ ഉണ്ടായി. അവർ ക്ഷമാപണം നടത്തുകയും അത് തിരുത്തുകയും ചെയ്തു. രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ രാഹുൽ ഗാന്ധി എവിടെയാണെന്ന് ഷംസീർ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us