കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി. തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും…
Read MoreYear: 2026
മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവര്യ (22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സാദുരിൽ അനാം (23) അറസ്‌റ്റിലായി. ഉസ്ബക്കിസ്‌ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇരുവരും. മൂന്നുദിവസം മുമ്പാണ് ദാരുണമായ സംഭവം നടന്നത്. സാവര്യയും അനാമും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവര്യയയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. കൊലപാതകത്തിന്റെ കാരണം…
Read Moreറൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
ബെംഗളൂരു: ഐടി നഗരത്തിൽ റാപ്പിഡോ ബൈക്ക് ടാക്സി യാത്രക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ മലയാളി യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശിനിയും ബെംഗളൂരു ബൈരസന്ദ്രയിൽ താമസക്കാരിയുമായ ഇന്റീരിയർ ഡിസൈനർ സനി കൃഷ്ണ (32) യ്ക്കാണ് ജീവിതം തന്നെ മാറ്റിമറിച്ച ഈ ദുരന്തം നേരിടേണ്ടി വന്നത്. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും റൈഡ് അഗ്രിഗേറ്റർ കമ്പനിയായ റാപ്പിഡോയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സാമ്പത്തിക സഹായമോ പിന്തുണയോ ലഭിച്ചിട്ടില്ലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ജൂൺ 17-ന് രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് സംഭവം നടന്നത്. ബൈരസന്ദ്രയിലെ താമസസ്ഥലത്തുനിന്നും ഡോംലൂരിലുള്ള…
Read Moreഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
ബെംഗളൂരു: തിരക്കേറിയ റോഡിൽ ഒരു സാധാരണ സംഭാഷണം അപൂർവ്വമായൊരു അത്ഭുത നിമിഷമായി മാറിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ വ്യവസായിയായ യുവാവ് തന്റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനി സൂപ്പർകാറിന്റെ താക്കോൽ ഒരു സാധാരണ ഓട്ടോ ഡ്രൈവർക്ക് ഓടിക്കാൻ നൽകിയതാണ് ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കവരുന്നത്. തികച്ചും അപരിചിതനായ ഒരാളെ വിശ്വസിച്ച് തന്റെ ആഡംബര കാർ കൈമാറിയ ബിസിനസുകാരന്റെ വലിയ മനസ്സിനെ നെറ്റിസൺമാർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ബെംഗളൂരുവിലെ റോഡിലൂടെ വ്യവസായി ലംബോർഗിനിയിൽ സഞ്ചരിക്കവെയാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവർ ഇദ്ദേഹത്തെ തിരിച്ചറിയുന്നത്. സോഷ്യൽ മീഡിയയിലൂടെ…
Read Moreഈ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ബെംഗളൂരു: മൺസൂൺ വൈകിയാണെങ്കിലും ശക്തമായതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഉത്തര കന്നഡ, ചിക്കമഗളൂരു, ബെലഗാവി, ശിവമോഗ, ഹാസൻ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 07, ചൊവ്വാഴ്ച) ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടി. ഉത്തര കന്നഡ ജില്ലയിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ…
Read Moreഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ബെംഗളൂരു: മൺസൂൺ വൈകിയാണെങ്കിലും ശക്തമായതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഉത്തര കന്നഡ, ചിക്കമഗളൂരു, ബെലഗാവി, ശിവമോഗ, ഹാസൻ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 07, ചൊവ്വാഴ്ച) ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടി. ഉത്തര കന്നഡ ജില്ലയിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ…
Read More12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
ബെംഗളൂരു: സദാസമയവും ജനത്തിരക്കിൽ അമരുന്ന ബെംഗളൂരുവിലെ പ്രധാന റെയിൽവേ ഹബ്ബായ മജസ്റ്റിക്കിലെ ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെ.എസ്.ആർ) ബെംഗളൂരു റെയിൽവേ ടെർമിനൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിപുലീകരിക്കുന്നു. 1500 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷനിൽ വൻ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാലാമത്തെ പ്രവേശന കവാടം, വിപുലമായ പാർക്കിങ് സംവിധാനം, അത്യാധുനിക ഫുഡ് പ്ലാസകൾ ഉൾപ്പെടെയുള്ള വിപുലമായ യാത്രാസൗകര്യങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കുക. റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് (ആർ.എൽ.ഡി.എ) പദ്ധതിയുടെ നിർമ്മാണ ചുമതല. സ്റ്റേഷൻ നവീകരണത്തിനായുള്ള വിശദമായ മാസ്റ്റർ പ്ലാനിന് ദക്ഷിണ…
Read Moreനാളെ ബെംഗളൂരുവിൽ ഹർത്താൽ
ബെംഗളൂരുവിലെ കാൽനടപ്പാതകളിൽ നിന്ന് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കച്ചവട സംഘടനകൾ. ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധിച്ച് ജൂലൈ 8 ബുധനാഴ്ച നഗരവ്യാപകമായി ഹർത്താലിനും (ബന്ദ്) വൻ പ്രതിഷേധ പ്രകടനത്തിനും സ്ട്രീറ്റ് വെൻഡേഴ്സ് ജോയിന്റ് ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു. നിലവിലെ ഒഴിപ്പിക്കൽ ഡ്രൈവ് 2014-ലെ തെരുവ് കച്ചവടക്കാരുടെ (ജീവനsecurity സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) ആക്ടിന്റെ ലംഘനമാണെന്ന് സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാന സർക്കാരും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ) ചേർന്ന് നിയമവിരുദ്ധമായ ഒഴിപ്പിക്കലാണ് നടത്തുന്നതെന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. യാതൊരുവിധ നിയമനടപടികളും…
Read Moreവഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ വെച്ച് ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്ത മെഴ്‌സിഡസ് ബെൻസ് കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. റോഡിലെ തർക്കത്തെ തുടർന്നുണ്ടായ അക്രമത്തിൽ (റോഡ് റേജ്) ഇന്ദിരാനഗർ പോലീസാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5.15-നും 5.30-നും ഇടയിൽ ഇന്ദിരാനഗർ 12-ാം മെയിൻ റോഡ് ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു സംഭവം. ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ കിടക്കുന്ന സമയത്ത് ബ്ലാക്ക് മെഴ്‌സിഡസ് കാറിൽ വന്നിറങ്ങിയ ഡ്രൈവർ ബൈക്ക് യാത്രക്കാരനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്ന…
Read Moreപകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
ബെംഗളൂരുവിൽ ട്രാഫിക് പിഴത്തുകയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം ഒറ്റത്തവണ ഇളവ് പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച് വെറും 14 ദിവസത്തിനകം 18 കോടിയിലധികം രൂപയാണ് വാഹന ഉടമകളിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത്. ബെംഗളൂരു ട്രാഫിക് പോലീസ് (BTP) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ 21 മുതൽ ജൂലൈ 4 വരെയുള്ള കാലയളവിൽ 18,15,42,200 രൂപ ഖജനാവിലേക്ക് ലഭിച്ചു. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 6,06,032 ട്രാഫിക് നിയമലംഘന കേസുകളാണ് ഇത്തരത്തിൽ ഒത്തുതീർപ്പാക്കിയത്. ട്രാഫിക് ഇ-ചെല്ലാനുകളിൽ കുടിശ്ശികയുള്ള പിഴത്തുക പകുതി മാത്രം അടച്ച്…
Read More