പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ

ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ സദാനന്ദനഗറിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ 38 വയസ്സുള്ള വനിതാ അഭിഭാഷകയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സദാനന്ദനഗർ സ്വദേശിനിയായ യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചത്. ഏപ്രിൽ 20-ന് പുലർച്ചെയായിരുന്നു സംഭവം. സദാനന്ദനഗറിലെ ഏഴാം മെയിനിൽ നായയുമായി നടക്കുമ്പോൾ ഗ്രേ നിറത്തിലുള്ള ടി-ഷർട്ടും മാസ്കും ധരിച്ച് സ്കൂട്ടറിൽ ഇരുന്ന ഒരാൾ തന്നെ നിരന്തരം നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി യുവതി പറഞ്ഞു.

  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ

ഇയാളെ മറികടന്ന് മുന്നോട്ട് പോയ യുവതി തിരിഞ്ഞു നോക്കിയപ്പോൾ സ്കൂട്ടറിലിരുന്നയാൾ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു. യുവതി ഉടൻ തന്നെ ബഹളം വെച്ചതോടെ പ്രതി സ്കൂട്ടറിൽ വേഗത്തിൽ ഓടിച്ചുപോയി. പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ രജിസ്‌ട്രേഷൻ നമ്പർ (KA-51-LJ-8000) യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ബയ്യപ്പനഹള്ളി പോലീസ് ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ലഭ്യമല്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എങ്കിലും പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്കൂട്ടർ സഞ്ചരിച്ച വഴി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള ഊർജ്ജിതമായ ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പകലുടനീളം ജനങ്ങൾ എത്തുന്ന നഗരമധ്യത്തിൽ പുലർച്ചെയുണ്ടായ ഈ സംഭവം പ്രദേശത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തിയിട്ടുണ്ട്.

  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts

Click Here to Follow Us