ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്.

കെംഗേരിക്ക് സമീപം സ്ത്രീയെ ഓട്ടോറിക്ഷയിടിച്ച് വീഴ്ത്തിയ ശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിച്ച ഡ്രൈവർ ബസവേഗൗഡയെ (50) പോലീസ് അറസ്റ്റ് ചെയ്തു. മന്ദ്യ സ്വദേശിനിയായ കെമ്പമ്മ (50) ആണ് കൊല്ലപ്പെട്ടത്.

അപകടത്തിന് പിന്നാലെ ക്രൂരത
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 12.30-ഓടെ കെംഗേരിക്ക് സമീപമാണ് അപകടം നടന്നത്. ട്രെയിൻ മാർഗ്ഗം മന്ദ്യയിലെ സ്വന്തം നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു കെമ്പമ്മ.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെ ബസവേഗൗഡ ഓടിച്ച ഓട്ടോറിക്ഷ ഇവരെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ കെമ്പമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഭയന്നുപോയ ഡ്രൈവർ ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കെമ്പമ്മ മരിച്ചതായി ഡ്രൈവർ മനസ്സിലാക്കി.

മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു
തുടർന്നുണ്ടാകാൻ സാധ്യതയുള്ള നിയമനടപടികളെ ഭയന്ന ഡ്രൈവർ, മൈലാസാന്ദ്രയിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നിലുള്ള മാലിന്യക്കൂമ്പാരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts