വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ

തൃശൂർ: എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവ് ഇബ്രാഹിമിനെതിരെ ക്രൂരമായ പീഡനത്തിന്റെയും ചികിത്സാ നിഷേധത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

അക്യുപങ്ചറിസ്റ്റായ ഇബ്രാഹിം, മുഹ്സിനയുടെ ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് സ്വയം നടത്തിയെന്നും തുടർന്നുണ്ടായ ഗുരുതരമായ അണുബാധയ്ക്ക് ചികിത്സ നൽകാൻ കൂട്ടാക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി.

ക്രൂരമായ ചികിത്സാ നിഷേധം

2026 ജനുവരിയിലായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. മുൻപ് നടന്ന ആറ് പ്രസവങ്ങളും ആശുപത്രിയിൽ വെച്ചായിരുന്നെങ്കിലും ഇത്തവണ ഇബ്രാഹിം നിർബന്ധപൂർവ്വം വീട്ടിൽ വെച്ച് പ്രസവം എടുക്കുകയായിരുന്നു.

  വെറ്ററിനറി ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ ഹിപ്പോപ്പൊട്ടാമസ് ഹംസിനി ചത്തു

ഈ പ്രസവത്തിൽ ജനിച്ച കുഞ്ഞ് ആറ് ദിവസത്തിന് ശേഷം മരിച്ചിരുന്നു. പ്രസവശേഷം മുഹ്സിനയുടെ ആരോഗ്യനില വഷളാകുകയും സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ഗുരുതരമായ മുറിവുകളും അണുബാധയും ഉണ്ടാവുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഇബ്രാഹിം തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ശരീരം പുഴുവരിച്ച നിലയിൽ

കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കൾ വീട്ടിലെത്തുമ്പോഴാണ് മകൾ അതീവ ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കൾ ബലം പ്രയോഗിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പോലും ഞെട്ടിപ്പോയ കാഴ്ചയായിരുന്നു അവിടെയുണ്ടായിരുന്നത്.

  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ

മുഹ്സിനയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ വ്രണങ്ങൾ വന്ന് പുഴുവരിച്ച നിലയിലായിരുന്നു. ശരിയായ പരിചരണമോ മരുന്നോ ലഭിക്കാതെ മാസങ്ങളോളം നരകയാതന അനുഭവിച്ചാണ് മുഹ്സിന മരണത്തിന് കീഴടങ്ങിയത്.

സംഭവത്തിൽ ഇബ്രാഹിമിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ചികിത്സാ രീതികളും മനഃപൂർവ്വമുള്ള നരഹത്യയുമാണോ നടന്നതെന്ന കാര്യത്തിൽ വിശദമായ പരിശോധന നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;
[masterslider id="10"]

Related posts

Click Here to Follow Us