ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായി വിറകടുപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകി. പാചകവാതക (LPG) വിതരണത്തിൽ നേരിടുന്ന കടുത്ത ദൗർലഭ്യം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഈ അടിയന്തര നടപടി.

പുക മലിനീകരണവും കുട്ടികളുടെ ആരോഗ്യവും കണക്കിലെടുത്ത് സ്കൂളുകളിൽ വിറകടുപ്പുകൾ ഉപയോഗിക്കരുതെന്ന് നേരത്തെ കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ നിലവിലെ ഗ്യാസ് പ്രതിസന്ധി ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഈ നിബന്ധനയിൽ താൽക്കാലിക ഇളവ് അനുവദിച്ചത്.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

പ്രധാന നിർദ്ദേശങ്ങൾ:

  • പാചകവാതകം ലഭ്യമാകാത്ത സ്കൂളുകൾക്ക് മാത്രം വിറകടുപ്പുകൾ ഉപയോഗിക്കാം.
  • ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്ന മുറയ്ക്ക് വിറകടുപ്പുകളുടെ ഉപയോഗം നിർത്തലാക്കണം.
  • ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ സ്കൂളുകളിൽ എത്തിക്കാൻ നൂൺ മീൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ ക്രമീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
[masterslider id="10"]

Related posts