ബെംഗളൂരു: നഗരത്തിനു തണലേകിയിരുന്ന മരങ്ങളില്‍ കൂടുതലും മുറിച്ചുനീക്കിയത് കഴിഞ്ഞ 15 വര്‍ഷത്തിനിടെയാണെന്ന് പഠനങ്ങള്‍ പറയുന്നു.
1973ല്‍ ഉണ്ടായിരുന്നതില്‍ 86% മരങ്ങളും ഇക്കാലയളവില്‍ മുറി ച്ചുമാറ്റി. ഇനിയും മരങ്ങള്‍ സം രക്ഷിച്ചില്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തിനകം ഉദ്യാന നഗരം മരുഭൂമിയായി മാറുമെന്ന് നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
മെട്രോ, റോഡ് വികസനം എന്നിവയു ടെ ഭാഗമായാണ് നഗരത്തി ലെ തണല്‍മരങ്ങള്‍ കൂടുതലും കോടാലിക്കിരയായത്.
നിര്‍ദിഷ്ട ഹെബ്ബാള്‍ സില്‍ക് ബോര്‍ഡ് തുരങ്കപാത കടന്നു പോകുന്നതും ലാല്‍ബാഗിനു ള്ളിലൂടെയാണ്. ലാല്‍ബാഗി ന്റെ സ്വാഭാവികത തകര്‍ക്കു ന്ന തുരങ്കപാതയുടെ വഴി മാറ്റ ണമെന്ന ആവശ്യം ശക്തമാണ്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയു ടെ ഭാഗമായി കബ്ബണ്‍ പാര്‍ ക്കില്‍ സമീപകാലത്ത് നടപ്പാക്കിയ വികസനം ജൈവ ആവാസ വ്യവസ്ഥയെ തകിടം മറിച്ചതായി ആരോപണമു ണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
