ബെംഗളൂരു: മൈസൂരുവിനെയും ബെംഗളൂരുവിനെയും കൂട്ടിയിണക്കുന്ന നൈസ് റോഡ് എക്സ്പ്രസ് വേ പദ്ധതി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തില്‍ തന്നെ കക്ഷി ചേര്‍ത്ത സര്‍ക്കാര്‍ നടപടിയെ ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ (92) അപലപിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ കാരണമാണ് ഈ പ്രായത്തിലും നിയമനടപടി നേരിടേണ്ടിവരുന്നതെന്നും മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ പറഞ്ഞു. ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാ സ്ട്രക്ചര്‍ കോറിഡോര്‍(ബിഎം ഐസി) എന്ന് അറിയപ്പെടുന്ന നൈസ് റോഡുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിലെ വീഴ്ചയാണ് പദ്ധതി നീളാന്‍ കാരണം.
1995ല്‍ താന്‍ മുഖ്യമന്ത്രിയായിരി ക്കെയാണ് കരാര്‍ ഒപ്പിട്ടതെങ്കിലും അന്ന് സിദ്ധരാമയ്യയായിരുന്നു ധനമന്ത്രി. നൈസ് റോഡിനായി 20000 ഏക്കര്‍ കൃഷി ഭൂമിയാണ് കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തത്. ഇതിന്മേലുള്ള നഷ്ടപ രിഹാരം ചോദ്യം ചെയ്താണ് നി യമപോരാട്ടം തുടരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]