ബെംഗളൂരു : ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കടുവകളെ അകറ്റാന്‍ പലവിദ്യകള്‍ പയറ്റിയിട്ടും രക്ഷയില്ലാതെ വന്നതോടെ മുഖം മൂടി പരീക്ഷണവുമായി വനംവകുപ്പ്.
ബന്ദിപ്പൂർ, നാഗർഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-കടുവ സംഘർഷം പരിഹരിക്കുന്നതിനുള്ള മുൻകരുതൽ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി, പശ്ചിമ ബംഗാളിലെ സുന്ദർബൻസിലെ സമൂഹങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വനം ഉദ്യോഗസ്ഥർ ഈ തന്ത്രം സ്വീകരിച്ചത്.
കടുവകളുടെ ആക്രമണം തടയാൻ ആളുകൾ തലയുടെ പിന്നിൽ മുഖംമൂടി ധരിക്കുന്നപ്പിക്കുന്നതാണ് പുതിയ നീക്കം. വനം വകുപ്പ് ഇപ്പോൾ വനത്തിനരികിലുള്ള ഗ്രാമങ്ങളിൽ അത്തരം മാസ്കുകൾ വിതരണം ചെയ്യാൻ തുടങ്ങി.

അടുത്തിടെയുണ്ടായ കടുവ ആക്രമണങ്ങളിൽ മൂന്ന് കർഷകർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ സംരംഭം.
കൃഷിയിടത്തിലും കാലികളെ മേയ്ക്കാന്‍ പോകുന്നവര്‍ തലയുടെ പിന്നില്‍ വേണം മുഖംമൂടി ധരിക്കാന്‍. പതിയിരുന്ന് പിന്നിലൂടെ വന്നാണ് സാധാരണ കടുവകള്‍ മനുഷ്യരെ ആക്രമിക്കുന്നത്.
തലവയുടെ പിന്നില്‍ മനുഷ്യമുഖമാണെന്ന് കടുവകളെ തെറ്റിദ്ധരിപ്പിച്ചാല്‍ ആക്രമയമത്തില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാമെന്ന് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. ആദ്യഘട്ടത്തില്‍ 10000 മുഖംമൂടികളാണ് സൗജന്യമായി നല്‍കിയത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.