സഞ്ജു സാംസൺ ഇനി തലയ്‌ക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്സിൽ

ഐപിഎൽ 2026 ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കാനൊരുങ്ങി സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പകരം, ചെന്നൈയിൽ നിന്ന് രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് താരം സാം കറനും രാജസ്ഥാൻ റോയൽസിൽ ചേർന്നു.

സഞ്ജു-ജഡേജ കൈമാറ്റ കരാർ യാഥാർത്ഥ്യമായതായി ശനിയാഴ്ച രാവിലെ സോഷ്യൽ മീഡിയയിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആണ് സ്ഥിരീകരിച്ചത്.

കളിക്കാരുടെ കൈമാറ്റത്തെക്കുറിച്ച് ചെന്നൈയും രാജസ്ഥാനും ധാരണയിലെത്തിയതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും ഔദ്യോഗിക പ്രഖ്യാപനം വൈകിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം

കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്ക് ആണ് സഞ്ജുവിനെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയിരുന്നത്. ഇത്തവണ ചെന്നൈയിലേക്ക് വരുമ്പോൾ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം നൽകില്ല.

കഴിഞ്ഞ സീസണിന്റെ പകുതിയിൽ ഋതുരാജ് ഗെയ്ക്‌വാദിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത എംഎസ് ധോണി തന്നെ ഇത്തവണയും ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ സഞ്ജു വിക്കറ്റ് കീപ്പർ സ്ഥാനത്ത് തന്നെയായിരിക്കുമെന്നും സൂചനകളുണ്ട്. 2012 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സഞ്ജു 2013 ൽ ആണ് രാജസ്ഥാൻ റോയൽസിൽ ചേർന്നത്.

പിന്നീട്, രണ്ട് സീസണുകളായി ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന സഞ്ജു 2018 ൽ രാജസ്ഥാനിലേക്ക് മടങ്ങിയെത്തി. 2021 ൽ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി മാറുകയും ചെയ്തു.
അതേസമയം,

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

2022 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് കൈമാറേണ്ടിവന്ന ജഡേജ ഇത്തവണ ക്യാപ്റ്റനായിട്ടാണ് രാജസ്ഥാനിലേക്ക് പോകുന്നത് എന്ന് റിപ്പോർട്ടുണ്ട്.

ക്യാപ്റ്റൻ സ്ഥാനം നൽകിയാൽ രാജസ്ഥാനിലേക്ക് വരുമെന്നായിരുന്നു ജഡേജയുടെ നിലപാട്. രാജസ്ഥാൻ ഇത് അംഗീകരിക്കുകയും മറ്റൊരു ഓൾറൗണ്ടറെ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇംഗ്ലണ്ട് താരം സാം കറനെ കൈമാറാൻ അവർ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts