ലഖ്‌നൗ: ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതവ്. ഉത്തര്‍പ്രദേശിലെ ഡേയോറിയ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു.
പ്രദേശത്തെ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ആറ് വയസുകാരിയുടെ 32കാരനായ പിതാവ്.
ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഡേയോറിയയില്‍ ഒരു ചെറിയ മുറിയെടുത്ത് രാംബാബു യാദവ് (35) എന്ന സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു.ഇതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ബന്ധം വളരുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.
പിതാവിനെ സന്ദര്‍ശിക്കാന്‍ മുറിയില്‍ എത്തിയ ആറ് വയസുകാരിയെ രാംബാബു യാദവ് ബലാത്സംഗം ചെയ്തതായാണ് ആരോപണം. സംഭവം അറിഞ്ഞ ഉടന്‍ കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്യുകയും രാംബാബു യാദവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാംബാബു യാദവിന്റെ ജനനേന്ദ്രിയം പിതാവ് അറുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.