ബെംഗളൂരു: മായാ നഗരത്തിൽ ചെറിയ ജോലികൾ ചെയ്യുന്നവർക്ക്, ആഡംബരപൂർണ്ണമായ ഒരു വീട് സ്വന്തമാക്കുക എന്നതും സമ്പാദിക്കുക എന്നതും ഒരു സ്വപ്നമാണ്.
എന്നാൽ ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർക്ക് പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ഒരു ആഡംബരപൂർണ്ണമായ വീടും ഉണ്ട്.
യാത്രയ്ക്കിടെ എഞ്ചിനീയർ ആയ ആകാശ് ആനന്ദിനി ഓട്ടോ ഡ്രൈവറെ ശ്രദ്ധിച്ചപ്പോൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ആപ്പിൾ വാച്ചും എയർപോഡുകളും കാണുകയും ചെയ്തു.
കൗതുകം കാരണം, ഓട്ടോ ഡ്രൈവറുമായി സംസാരിച്ചപ്പോൾ യഥാർത്ഥ കഥ പുറത്തുവന്നു. ഈ ഡ്രൈവറുടെ മാസ വരുമാനത്തെക്കുറിച്ചും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വീടിനെക്കുറിച്ചും കേട്ടപ്പോൾ ആകാശ് ഞെട്ടിപ്പോയി, അതിനെക്കുറിച്ച് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലെ ചിത്രം കണ്ട് അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
ആകാശ് ആനന്ദാനി എന്ന ആളാണ് പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. പോസ്റ്റ് എക്സിൽ നിരവധിപേരാണ് പങ്കുവെച്ചത്. നിരവധി ആളുകൾ പോസ്റ്റിന് കമന്റ്റ്റ് ചെയ്യുകയും ചെയ്തു. ഒക്ടോബർ 4 ന് പങ്കിട്ട പോസ്റ്റ് എട്ട് ലക്ഷത്തിലധികം പേർ കണ്ടു,
നിങ്ങൾ വെറുതെ പറയുകയല്ലേ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ വെറുതെ പറയുന്നത് അല്ലെന്നും, ആപ്പിൾ വാച്ചും എയർപോഡുകളും ഉപയോഗിക്കുന്ന ഡ്രൈവറെ കണ്ടതിനെ തുടർന്നാണ് താൻ ഇക്കാര്യം ചോദിച്ചതെന്നും ആകാശ് ആനന്ദാനി പറയുന്നു.
വൈറ്റ്ഫീൽഡ് പോലുള്ള പ്രദേശങ്ങളിലെ പഴയ ഡ്രൈവർമാർ കുറഞ്ഞ വിലക്ക് പണ്ട് ഭൂമി സ്വന്തമാക്കിയിരുന്നു. പിന്നീട് ഇവിടെ വിലകുത്തനെ കൂടിയപ്പോൾ പലരും കോടികളുടെ ആസ്‌തിയുള്ളവരായി മാറിയെന്നും, പലരും ഇപ്പോഴും ഡ്രൈവിംഗ് തുടരുന്നുണ്ടെന്നും കമൻ്റിൽ സമാന കഥകൾ ഓർമിപ്പിച്ച് ചില ഉപയോക്താക്കൾ കമന്റ് ചെയ്തു.
വലിയ കമ്പനി മുതലാളിമാർ മുതൽ സ്റ്റാർട്ടപ്പ് ഉടമകൾ വരെ ഓട്ടോയെ ആശ്രയിക്കാറുള്ള ബെംഗളൂരുവിൽ നിക്ഷേപിക്കാൻ കഴിയുന്ന ആളുകളെ കണ്ടെത്താനാണ് ഓട്ടോക്കാരൻ തന്റെ ജീവിതം പറഞ്ഞതെന്ന് ചില ഉപയോക്താക്കൾ പറയുന്നു. അതേസമയം, ആകാശ് ആനന്ദാനിയുടെ പോസ്റ്റ് കെട്ടിച്ചമച്ചതാണെന്നും ഇതേപോസ്റ്റ് മറ്റുപലരും പങ്കുവെച്ചിട്ടുണ്ടെന്നും ഒരു ഉപയോക്താവ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.