ബെംഗളൂരുവിൽ ജാതിസർവേക്ക് തടസ്സം

ബെംഗളൂരു : കർണാടക സർക്കാർ നടത്തുന്ന ജാതിസർവേ ബെംഗളൂരു നഗരപരിധിയിൽ തുടങ്ങിയ ദിവസംതന്നെ പലയിടങ്ങളിലും തടസ്സപ്പെട്ടു.

കണക്കെടുപ്പുകാരായ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർ സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. 17,500 ജീവനക്കാരെയാണ് നഗരപരിധിയിലെ സർവേക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അഞ്ച് കോർപ്പറേഷനുകളുടെ പരിധിയിൽവരുന്ന 50.57 ലക്ഷം വീടുകളിലാണ് സർവേ നടത്തേണ്ടത്. ഒരാൾക്ക് ഒരുദിവസം 15 മുതൽ 20 വരെ വീടുകളിൽ സർവേ നടത്തണം.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

നഗരത്തിൽ ഇത്രയധികം വീടുകളിൽ ഒരു ദിവസമെത്തി വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 60 ചോദ്യങ്ങൾക്കാണ് സർവേയിൽ വിവരം ശേഖരിക്കേണ്ടത്.

ഒരു വീട്ടിൽതന്നെ ഇതിന് ഒരു മണിക്കൂറെങ്കിലും വേണ്ടിവരുമെന്നും അവർ പറഞ്ഞു. മിക്ക ജീവനക്കാരുടെയും വീടുകളിൽനിന്ന് വളരെ അകലയുള്ള സ്ഥലമാണ് സർവേക്ക് ചുമതലപ്പെടുത്തിയതെന്നാണ് മറ്റൊരാക്ഷേപം.

അടുത്തുള്ള സ്ഥലങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts