തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് പറവൂർ പൊലീസാണ് ഷാജഹാനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കെ.ജെ ഷൈൻ രണ്ടാമതും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് കെ.ജെ ഷൈൻ പുതിയ പരാതി നൽകിയത്. എറണാകുളം റൂറൽ സൈബർ പൊലീസിനാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ.എം ഷാജഹാൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സംഘം…
Read MoreDay: 25 September 2025
പിഇഎസ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്തമായ പിഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ് നടത്തി. ബെംഗളൂരുവിലെ പിഇഎസ് കോളേജുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് പുലർച്ചെ ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി രേഖകൾ പരിശോധിച്ചത്. പിഇഎസ് വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് കോളേജ് ഉടമകളുടെയും മാനേജ്‌മെന്റിന്റെയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. ഹൊസകെരെഹള്ളി പിഇഎസ് കോളേജ്, ഇലക്ട്രോണിക് സിറ്റി കോളേജ്, ഹനുമന്തനഗർ കോളേജ്, ആന്ധ്രാപ്രദേശ് കുപ്പം കോളേജ്, പിഇഎസ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സംസ്ഥാനത്തും പുറത്തുമുള്ള മറ്റ് ശാഖകൾ എന്നിവിടങ്ങളിലും…
Read Moreസംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല; ഒഴിഞ്ഞുകിടക്കുന്നത് 41,000-ത്തിലധികം സീറ്റുകൾ
ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് അടക്കം പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല. കർണാടക എക്‌സാമിനേഷൻസ് അതോറിറ്റി നടത്തുന്ന മൂന്ന് ഘട്ട കൗൺസലിങ്ങും പൂർത്തിയായപ്പോൾ 41,146 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞവർഷം 26,072 സീറ്റുകളിലായിരുന്നു പ്രവേശനം നടക്കാതിരുന്നത്. കോളേജുകളിൽ അടിസ്ഥാനസൗകര്യമില്ലാത്തത് പ്രവേശനം കുറയാൻ കാരണമായിട്ടുണ്ട്. എൻജിനിയറിങ്, നഴ്സിങ് കോഴ്സുകൾക്കാണ് വിദ്യാർഥികൾ ഗണ്യമായി കുറഞ്ഞത്. എൻജിനിയറിങ്, നഴ്സിങ് കോഴ്സുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണംകൂടിയിട്ടുണ്ട്. സ്വകാര്യ കോളേജുകളിലാണ് ഇത്തവണ സീറ്റുകൾ വർധിപ്പിച്ചത്. കഴിഞ്ഞവർഷം 1.23 ലക്ഷം സീറ്റുകൾ ലഭ്യമായിരുന്ന സ്ഥാനത്ത് ഇത്തവണ 1.51 ലക്ഷമായി വർധിച്ചു. ഇതിൽ 1.10…
Read Moreബെംഗളൂരുവിലെ ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും സർവീസ് ചാർജുകളും ജിഎസ്ടിയും ഈടാക്കുന്നത് നിങ്ങളറിയാതെ
ബെംഗളൂരു: ജിഎസ്ടി നിരക്ക് കുറച്ചത്തോടെ, സെപ്റ്റംബർ 22 മുതൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ചില ഭക്ഷണ സാധനങ്ങൾക്ക് ജിഎസ്ടി ഈടാക്കാൻ കഴിയില്ല. മറുവശത്ത്, സർവീസ് ചാർജുകളും ജിഎസ്ടിയും ഉപഭോക്താക്കളിൽ നിന്ന് നിർബന്ധിച്ച് ഈടാക്കാൻ പാടില്ല എന്ന ഡൽഹി ഹൈക്കോടതി ഉത്തരവും ഉണ്ട് . അതിനാൽ , ബെംഗളൂരുവിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും ദർശിനികളും ബില്ലിൽ സർവീസ് ചാർജുകൾ ഈടാക്കുന്നില്ല. എന്നിരുന്നാലും, സർവീസ് ചാർജുകൾ ഇപ്പോഴും നിങ്ങളുടെ പോക്കറ്റിൽ നിന്ന് അടയ്ക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ബെംഗളൂരുവിലെ പല ഹോട്ടലുകളും റസ്റ്റോറന്റുകളും ബില്ലിൽ സർവീസ് ചാർജ് പരാമർശിക്കാതെ, ഭക്ഷണ സാധനങ്ങളുടെ വിലയ്‌ക്കൊപ്പം…
Read Moreജൂവലറിയിൽ മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ
ബെംഗളൂരു : കുടക് ജില്ലയിലെ സുണ്ടികുപ്പയിലെ ജൂവലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് മഹാരാഷ്ട്ര സ്വദേശിനികൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ കല്പന (37), ബബിത (47), പൂജ (29) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 14-നാണ് സുണ്ടികുപ്പയിലെ ഫാഷൻ ജൂവലറിയിൽ മോഷണം നടന്നത്. ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ ഇവർ 22 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ മോഷ്ടിക്കുകയായിരുന്നു. സേമവാർപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read Moreകുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍
ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്‌നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സെബാസ്റ്റ്യനായുള്ള കസ്റ്റഡി അപേക്ഷ നല്‍കിയത്. കൊലപാതകത്തിന്റെ തെളിവിന് വേണ്ടി സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അസ്ഥികഷ്ണങ്ങള്‍ വേളാങ്കണ്ണിയില്‍ ഉപേക്ഷിച്ചതായാണ് സൂചന. ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.…
Read Moreഎയര്‍ഷോ പരിശീലനം ഇന്ന്; മൈസൂരു ദസറ ദീപാലങ്കാര പ്രദര്‍ശനത്തിന് കഴിഞ്ഞ വര്‍ഷം 1500 ഡ്രോണുകളെങ്കിൽ ഇക്കൊല്ലം 3000 ഡ്രോണുകള്‍
ബെംഗളൂരു: മൈസൂരു ദസറ കാഴ്ചകള്‍ക്ക് ആവേശം പകര്‍ന്നുളള ദീപാലങ്കാര പ്രദര്‍ശനത്തില്‍ ഇത്തവണ 3000 ഡ്രോണുകള്‍ അണിനിരക്കും കഴിഞ്ഞ വര്‍ഷം 1500 ഡ്രോണുകളാണ് ഉണ്ടായിരുന്നത്. 28, 29 ഓക്ടോബര്‍ 1 ദിവസങ്ങളില്‍ വൈകിട്ട് ബന്നി മണ്ഡപം ഗ്രൗണ്ടിലാണ് പ്രദര്‍ശനം. 15 മിനിറ്റ് നീളുന്ന പ്രദര്‍ശനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ മാതൃകകളാണ് കാഴ്ച്ചക്കാര്‍ക്ക് ദൃശ്യവുരുന്നേകുക. ത്രീഡി അനിമേഷന്‍ സോഫ്റ്റ് വെയറിലാണ് ഡ്രോണ്‍ഷോ നടത്തുന്നത്. ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ ദൃശിയങ്ങള്‍ ഓരോ ഫ്രെയിമുകളായി നേരത്തെ നിര്‍മിക്കും. ജിപിഎസും അല്‍ഗോരിതങ്ങളും വഴിയാണ് ഡ്രോണുകള്‍ നിയന്ത്രിക്കുക. കൃത്യമായി പറക്കല്‍ പാതകളിലെത്തുന്ന ഡ്രോണുകളിലെ…
Read Moreറോഡിലെ ബിഗ് ബോസ് കാണുന്നു! ബെംഗളൂരു ട്രിനിറ്റി സർക്കിളിലെ ഡിജിറ്റൽ ബിൽബോർഡിൽ ഇനി തത്സമയം ഗതാഗത നിയമലംഘനങ്ങളുടെ പിഴകുടിശ്ശിക തെളിയും; സംഭവം ഇങ്ങനെ
ബെംഗളൂരു: ബെംഗളൂരു ഗതാഗത ലംഘനത്തിനുളള പിഴ നല്‍കാനുളള പിഴ, പൊതുനിരത്തുകളിലൂടെ വാഹനം കടന്ന് പോകുമ്പോള്‍ ട്രാഫിക്ക് ഡിസ്‌പ്ലേ സ്‌ക്രീനുകളില്‍ തെളിയുന്ന സംവിധാനത്തിന് തുടക്കം. വാഹനം ബോര്‍ഡിന്റെ 100 മീറ്റര്‍ പരിധിയിലെത്തുമ്പോള്‍ കുടിശിക പിഴ സംബന്ധിച്ച വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. അതിനായി ബെംഗളൂരു ട്രാഫിക് പോലീസ് ട്രിനിറ്റി സർക്കിളിൽ വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്ന ഒരു ഡിജിറ്റൽ ബിൽബോർഡ് സ്ഥാപിച്ചു. കാർസ്24 ന്റെ റോഡ് സുരക്ഷാ സംരംഭമായ ക്രാഷ്ഫ്രീ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബിൽബോർഡ് ക്യാമറകൾ വഴി നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുന്നു,…
Read Moreസതീഷ് ജാർക്കിഹോളി പുതിയ ഹെലികോപ്റ്റർ വാങ്ങി: കൗതുകമുണർത്തി മന്ത്രിയുടെ നീക്കം
ബെംഗളൂരു: പൊതുമരാമത്ത് വകുപ്പും ജില്ലാ ചുമതലയുള്ള മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പുതിയ ഹെലികോപ്റ്റർ വാങ്ങിയത് സംസ്ഥാന രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം ഉണർത്തി. ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയറോഡ്രോമിൽ അദ്ദേഹം തന്റെ പുതിയ ഹെലികോപ്റ്റർ പരിശോധിച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഹെലികോപ്റ്റർ ഇതിനകം വിറ്റ ശേഷമാണ് പുതിയൊരു ഹെലികോപ്റ്റർ വാങ്ങിയത്. പാർട്ടി സംഘടനയ്ക്കും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കുമായി അദ്ദേഹം ഹെലികോപ്റ്റർ വാങ്ങിയതായാണ് പറയപ്പെടുന്നത്.
Read Moreഅബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ്: 4 മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി
ഡൽഹി : അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിക്ക് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം. 2009 ൽ അറസ്റ്റിലായ താൻ കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സാക്ഷി വിസ്താരം അടക്കം വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ വേഗത്തിൽ…
Read More