സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു കൂടെ മരണങ്ങളും

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം രണ്ടായി. വീടിന്റെ മേൽക്കൂര തകർന്നാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുമരണവും.

ബുധനാഴ്ച പുലർച്ചെ ബെളഗാവി ജില്ലയിലെ നിങ്കാപൂർ പേട്ടിൽ മഴയിൽ തകർന്ന വീടിന്റെ മേൽക്കൂരയുടെ അടിയിൽപ്പെട്ടാണ് വയോധികൻ ശ്വാസം മുട്ടിമരിച്ചത്.

വാമന്റാവു ബാപ്പു പവാർ (75) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അഗ്നിരക്ഷാസേനയും അടിയന്തരസേവന ജീവനക്കാരുംചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽ രാംദുർഗ് പോലീസ് കേസെടുത്തു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

ബെളഗാവി ജില്ലയിലെ ഗോകക്കിൽ ചൊവ്വാഴ്ചരാത്രി വീടിന്റെ മേൽക്കൂരതകർന്ന് വീട്ടമ്മ ഫരീദ ഖാൻവാഡെയാണ് മരിച്ചത്.

ബുധനാഴ്ചയും ഗഡക്, ദാവണഗരെ, ഹാവേരി, ഉത്തര കന്നഡ, ധർവാഡ് ജില്ലകളിൽ കനത്തമഴ തുടരുകയാണ്. വെള്ളംകയറി ഈ ജില്ലകളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു.

ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി. ഗഡക്, ഹാവേരി, ധർവാഡ് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts