സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു കൂടെ മരണങ്ങളും

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം രണ്ടായി. വീടിന്റെ മേൽക്കൂര തകർന്നാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുമരണവും.

ബുധനാഴ്ച പുലർച്ചെ ബെളഗാവി ജില്ലയിലെ നിങ്കാപൂർ പേട്ടിൽ മഴയിൽ തകർന്ന വീടിന്റെ മേൽക്കൂരയുടെ അടിയിൽപ്പെട്ടാണ് വയോധികൻ ശ്വാസം മുട്ടിമരിച്ചത്.

വാമന്റാവു ബാപ്പു പവാർ (75) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അഗ്നിരക്ഷാസേനയും അടിയന്തരസേവന ജീവനക്കാരുംചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽ രാംദുർഗ് പോലീസ് കേസെടുത്തു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ബെളഗാവി ജില്ലയിലെ ഗോകക്കിൽ ചൊവ്വാഴ്ചരാത്രി വീടിന്റെ മേൽക്കൂരതകർന്ന് വീട്ടമ്മ ഫരീദ ഖാൻവാഡെയാണ് മരിച്ചത്.

ബുധനാഴ്ചയും ഗഡക്, ദാവണഗരെ, ഹാവേരി, ഉത്തര കന്നഡ, ധർവാഡ് ജില്ലകളിൽ കനത്തമഴ തുടരുകയാണ്. വെള്ളംകയറി ഈ ജില്ലകളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു.

ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി. ഗഡക്, ഹാവേരി, ധർവാഡ് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts