ചെന്നൈ : 2013-ലെ ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം എം.എസ്. ധോനി നൽകിയ മാനനഷ്ടക്കേസിന്റെ വാദം തുടങ്ങാൻ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.
ഐപിഎൽ വാതുവെപ്പ് അഴിമതിയിൽ ധോണിയുടെ പേര് വലിച്ചിഴച്ചതിന് സീ മീഡിയ കോർപ്പറേഷൻ, മുതിർന്ന പത്രപ്രവർത്തകൻ സുധീർ ചൗധരി, വിരമിച്ച തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ജി സമ്പത്ത് കുമാർ, ന്യൂസ് നേഷൻ നെറ്റ്‌വർക്ക് എന്നിവരിൽ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ വിചാരണ ആരംഭിക്കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
താരപ്രഭയുള്ള ധോണി കോടതിയിൽ ഹാജരാകുന്നത് ആരാധകരെ ആകർഷിക്കുകയും കുഴപ്പങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് കണക്കിലെടുത്ത്, ചെന്നൈയിലെ എല്ലാ കക്ഷികൾക്കും അവരുടെ അഭിഭാഷകർക്കും സൗകര്യപ്രദമായ ഒരു സ്ഥലത്ത് ധോണിയുടെ തെളിവുശേഖരണം നടത്തും.
ഈ കേസ് ആദ്യം അന്വേഷിച്ച സമ്പത്ത് കുമാർ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന ധോനിക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്ന് ചില ടെലിവിഷൻ ചാനലുകൾക്കു നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതാണ് കേസിന് ആധാരം.
കേസിന്റെ വാദം തുടങ്ങാൻ ഉത്തരവിട്ട ജസ്റ്റിസ് സി.വി. കാർത്തികേയൻ ധോനിയിൽനിന്ന് തെളിവു ശേഖരിക്കാനും എതിർ വിസ്താരം നടത്താനും അഡ്വക്കേറ്റ് കമ്മിഷണറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]